ന്യൂഡെൽഹി: സെൻട്രൽ വിസ്‌താ പദ്ധതിയിലുൾപ്പെട്ട നിർമാണ പ്രവർത്തനങ്ങൾ നിർത്തി വെക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികളിൽ ഡെൽഹി ഹൈക്കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്‍റ്റിസ് ഡിഎൻ പട്ടേലിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹരജികൾ പരിഗണിക്കുന്നത്. അതേസമയം, രാജ്യ തലസ്‌ഥാനത്തെ നിർമാണ പ്രവർത്തനങ്ങൾ ഇന്നുമുതൽ തുടങ്ങാമെന്ന് ഡെൽഹി സർക്കാർ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഹൈക്കോടതിയുടെ തീരുമാനം നിർണായകമാകും.
കോവിഡ് സാഹചര്യത്തിൽ നിർമാണ പ്രവർത്തനങ്ങൾ തുടർന്നാൽ രോഗ വ്യാപനം വർധിക്കുമെന്ന് ചൂണ്ടിക്കാട്ടി ചരിത്രകാരൻ സൊഹൈൽ ഹാഷ്‌മി, വിവർത്തക അന്യ മൽഹോത്ര എന്നിവരാണ് ഹരജി സമർപ്പിച്ചത്. എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് നിർമാണം നടക്കുന്നതെന്നും പിഴയോട് കൂടി ഹരജികൾ തള്ളണമെന്നും കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ നിലപാട് അറിയിച്ചിരുന്നു.
Read also: കേന്ദ്രമന്ത്രി മാപ്പ് പറഞ്ഞു; മാനനഷ്‌ടക്കേസ് പിൻവലിച്ച് ശശി തരൂര്‍