തിരുവനന്തപുരം: കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെതിരായ മാനനഷ്‌ടക്കേസ് പിൻവലിച്ച് ശശി തരൂര്‍ എംപി. കൊലപാതക കേസിലെ പ്രതിയാണ് ശശി തരൂരെന്ന തന്റെ പ്രസ്‌താവന തെറ്റായിരുന്നുവെന്ന് ബോധ്യപ്പെട്ടതായും തനിക്ക് വീഴ്‌ചപറ്റിയതായും സമ്മതിച്ച് രവിശങ്കര്‍ പ്രസാദ് തരൂരിന് കത്തയച്ചിരുന്നു. ഇതേത്തുടർന്നാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ മാനനഷ്‌ടക്കേസ് പിന്‍വലിക്കാന്‍ തരൂര്‍ തയ്യാറായത്.
2018ലാണ് ശശി തരൂര്‍ കൊലപാതക കേസിലെ പ്രതിയാണെന്ന പ്രസ്‌താവന രവിശങ്കര്‍ പ്രസാദ് നടത്തിയത്. പിന്നാലെ ആരോപണം പിന്‍വലിച്ച് മാപ്പുപറയണം എന്നാവശ്യപ്പെട്ട് തരൂര്‍, ഇദ്ദേഹത്തിന് നോട്ടീസയച്ചിരുന്നു. എന്നാൽ പരാമർശം പിൻവലിക്കാൻ തയ്യാറല്ലെന്ന കേന്ദ്രമന്ത്രിയുടെ നിലപാടിനെ തുടർന്നാണ് തരൂര്‍ കേസുമായി മുന്നോട്ടുപോയത്.
Read also: മഹാരാഷ്‍ട്രയിൽ കോവിഡ് മൂന്നാം തരംഗമെന്ന് സൂചന; ലോക്ക്‌ഡൗൺ നീട്ടി