കൊച്ചി: ലോകായുക്‌ത ഭേദഗതി ഓര്‍ഡിനന്‍സിന് അടിയന്തര സ്‌റ്റേയില്ലെന്ന് കേരള ഹൈക്കോടതി. പൊതു പ്രവര്‍ത്തകനായ ആര്‍എസ് ശശിധരന്‍ നല്‍കിയ ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. വിശദമായ വാദം കേള്‍ക്കാനായി മാറ്റുകയും ചെയ്‌തിട്ടുണ്ട്. ഓര്‍ഡിനന്‍സുമായി മുന്നോട്ട് പോകുന്നതിന് തല്‍ക്കാലത്തേക്ക് സര്‍ക്കാരിന് തടസമില്ല.
എന്നാല്‍ ലോകായുക്‌ത റിപ്പോര്‍ട്ടിന്‍മേല്‍ സര്‍ക്കാരെടുക്കുന്ന നടപടികള്‍ കോടതിയുടെ അന്തിമ തീര്‍പ്പിന് വിധേയമായിരിക്കും എന്നുള്ള പരാമര്‍ശം കൂടി കോടതി നടത്തിയിട്ടുണ്ട്. ഓര്‍ഡിനന്‍സ് ഭരണഘടനാ വിദുദ്ധമാണെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആരോപണം. മുഖ്യമന്ത്രിക്ക് എതിരായ കേസ് അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടാണ് ഓര്‍ഡിനന്‍സെന്നും ഹരജിക്കാരന്‍ ആരോപിച്ചിരുന്നു.
പുതിയ ഭേദഗതി ജുഡിഷ്യല്‍ സംവിധാനത്തെ തകര്‍ക്കുമെന്നും പൊതുപ്രവര്‍ത്തകര്‍ക്ക് അഴിമതി നടത്താന്‍ വഴിയൊരുക്കുമെന്നും ഹരജിയിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് തൊട്ടടുത്ത ദിവസം തന്നെ വിശദമായ വാദം കേള്‍ക്കാനാണ് സാധ്യത. സര്‍ക്കാരില്‍ നിന്നുള്ള മറുപടി കൂടി ലഭിക്കാനുണ്ട്. വിശദമായ വാദപ്രതിവാദങ്ങള്‍ക്ക് ശേഷമായിരിക്കും അന്തിമവിധി പറയുക.
Read Also: വനം മന്ത്രി ഇടപെട്ടു; ബാബുവിനെതിരെ കേസെടുക്കില്ല