ശ്രീജേഷ് എന്നാണോ പേര്, ഫ്രീയായി പെട്രോളടിക്കാം; വേറിട്ട ഓഫറുമായി പമ്പുടമ

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: ഒളിമ്പിക്‌സിൽ സ്വർണം നേടി ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ നീരജ് ചോപ്രയോടുള്ള ആദരസൂചകമായി സൗജന്യ പെട്രോൾ പ്രഖ്യാപിച്ച വാർത്ത വൈറലായിരുന്നു. ഇപ്പോളിതാ ഹോക്കിയിലെ ശ്രീജേഷിന്റെ വെങ്കല വിജയത്തിന്റെ സന്തോഷത്തില്‍ വേറിട്ട ഓഫറുമായി എത്തിയിരിക്കുകയാണ് തിരുവനന്തപുരത്തെ പെട്രോള്‍ ഉടമ.

തിരുവനന്തപുരം കാഞ്ഞിരംപാറയിലെ ഇന്ത്യന്‍ ഓയിലിന്റെ ഹരേകൃഷ്‌ണ ഫ്യുവല്‍സാണ് വേറിട്ട ഓഫറുമായി എത്തിയിരിക്കുന്നത്. ശ്രീജേഷ് എന്നു പേരുള്ളവര്‍ക്ക് 101 രൂപക്ക് സൗജന്യമായി ഇന്ധനം നല്‍കുന്നതാണ് ഓഫര്‍. ഓഗസ്‌റ്റ്‌ 31 വരെയാണ് ഓഫര്‍. പേര് ശ്രീജേഷ് ആണെന്ന് തെളിയിക്കുന്ന ആര്‍ക്കും 101 രൂപയുടെ ഇന്ധനം സൗജന്യമായി ലഭിക്കും. പരസ്യം സമൂഹ മാദ്ധ്യമങ്ങളില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. പരസ്യം സത്യമാണോ എന്നറിയാന്‍ നിരവധി പേരാണ് പമ്പുടമയെ ഫോണിൽ വിളിക്കുന്നത്.

നീരജ് എന്നു പേരുള്ളവര്‍ക്ക് 501 രൂപയുടെ പെട്രോളാണ് ഗുജറാത്ത് നേത്രാങ്ക് നഗരത്തിലെ എസ്‌പി പെട്രോളിയം പമ്പ് പ്രഖ്യാപിച്ചത്. പേര് നീരജാണെന്ന് തെളിയിക്കുന്ന തിരിച്ചറിയൽ കാർഡ് കാണിക്കുന്നവര്‍ക്കെല്ലാം 501 രൂപക്ക് വരെ സൗജന്യമായി പെട്രോള്‍ നല്‍കും. ഓഗസ്‌റ്റ്‌ 8,9 തീയതികളിൽ ആയിരുന്നു ഓഫര്‍. രണ്ടു ദിവസം കൊണ്ട് മുപ്പതിലേറെ നീരജുമാരെത്തി ഓഫര്‍ സ്വന്തമാക്കിയിരുന്നു.

അതേസമയം, ഒളിമ്പിക്‌സ്‌ വിജയത്തിന് ശേഷം ജൻമനാട്ടിലെത്തിയ ശ്രീജേഷ് അഭിനന്ദന പ്രവാഹങ്ങളുടെ നടുവിലാണ്. താരത്തെ നേരിൽ അഭിനന്ദിക്കുന്നതിനായി കിഴക്കമ്പലം പാറാട്ട് വീട്ടിലെത്തിയത് ഒട്ടേറെ പേരാണ്. ടോക്യോ ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ ശ്രീജേഷിന് 2 കോടി രൂപ പാരിതോഷികം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്‌ടർ (സ്‌പോർട്സ്‌) ആയ ശ്രീജേഷി‌നു ജോയിന്റ് ഡയറക്‌ടർ ആയ സ്‌ഥാനക്കയറ്റവും നൽകി.

Also Read: സംസ്‌ഥാനത്ത് ഡോക്‌ടർമാർക്ക് എതിരെയുള്ള അതിക്രമങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടില്ല; ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE