ഡെൽഹി: രാജ്യത്തെ കോവിഡ് പ്രതിരോധ കുത്തിവെപ്പിൽ ലാഭേച്ചയില്ലാതെ പങ്കാളിയാകാൻ തയാറാണെന്ന് ഫൈസർ. എന്നാൽ, എത്രവിലക്ക് വാക്‌സിൻ ലഭ്യമാക്കുമെന്ന് കമ്പനി വ്യക്‌തമാക്കിയിട്ടില്ല.
വാക്‌സിന്റെ വിലസംബന്ധിച്ച് പുറത്തുവന്ന റിപ്പോർട്ടുകൾ ശരിയല്ലെന്നും ഫൈസർ കമ്പനി വക്‌താവ് അറിയിച്ചു. സർക്കാരിന്റെ പ്രതിരോധ കുത്തിവെപ്പ് പദ്ധതിയിൽ പങ്കാളിയാകുന്നതിനെ കുറിച്ചു മാത്രമാണ് ഇപ്പോൾ ആലോചിക്കുന്നതെന്നും കമ്പനി വ്യക്‌തമാക്കി.
അതേസമയം ഒരു ഡോസിന് 10 ഡോളർ നിരക്കിലാണ് ദക്ഷിണാഫ്രിക്കക്ക് വാക്‌സിൻ നൽകാൻ ഫൈസർ തീരുമാനിച്ചിട്ടുള്ളത്. ഉയർന്ന- ഇടത്തരം- താഴ്ന്ന വരുമാനമുള്ള രാജ്യങ്ങൾക്കായി വ്യത്യസ്‌ത വിലകളായിരിക്കും നിശ്‌ചയിക്കുകയെന്ന് കമ്പനി വ്യക്‌തമാക്കിയിട്ടുണ്ട്.
Read Also: ഏകപക്ഷീയം, വിവേചനപരം; വാക്‌സിൻ നയത്തിൽ കേന്ദ്രത്തെ കടന്നാക്രമിച്ച് മമതയും സോണിയയും