കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റേത് നാണംകെട്ട രാഷ്‌ട്രീയമാണെന്ന് പിസി ജോർജ്. ചോദ്യം ചെയ്യലിനുള്ള നോട്ടീസ് രാഷ്‌ട്രീയ പ്രേരിതമാണ്. തനിക്കെതിരെ ചുമത്തിയത് കള്ളക്കേസ്. തൃക്കാക്കരിയിൽ പിണറായിക്ക് മറുപടി നൽകും. ഉപതിരഞ്ഞെടുപ്പ് ഉണ്ടായിരുന്നില്ലെങ്കിൽ തനിക്കെതിരെ ഒരു എഫ്ഐആർ പോലും ഉണ്ടാകുമായിരുന്നില്ല എന്നും പിസി ജോർജ് പറഞ്ഞു. ജനാധിപത്യ കടമ നിർവഹിക്കുമെന്ന് ഇദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം വിദ്വേഷ പ്രസംഗക്കേസിൽ ചോദ്യം ചെയ്യലിന് പിസി ജോർജ് ഇന്ന് ഹാജരാകില്ല. ആദ്യം ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് വാർത്താകുറിപ്പ് ഇറക്കിയതെങ്കിൽ അതിന് മാറ്റം വന്നിട്ടുണ്ട്. ഭരണഘടനാപരമായി ജനാധിപത്യപരവുമായ തന്റെ അവകാശമാണെന്നും തന്റെ ജനപക്ഷം സംഘടനയുടെ പേരിൽ പ്രചരണത്തിന് ഇറങ്ങാൻ പോകുകയാണെന്നും ജോർജ് വ്യക്‌തമാക്കിയിട്ടുണ്ട്.
Read Also: ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യം; 5 പേരെ ഇന്ന് കോടതിയിൽ ഹാജരാക്കും