പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; യുവതിയുടെ മൊഴി രേഖപ്പെടുത്തി

ജർമനിയിലേക്ക് കടന്ന പ്രതി രാഹുൽ പി ഗോപാലിനെ കണ്ടെത്താനായി റെഡ് കോർണർ നോട്ടീസ് പുറത്തിറക്കാനാണ് പോലീസ് നീക്കം.

By Trainee Reporter, Malabar News
Panthirankavu domestic violence
പ്രതി രാഹുൽ
Ajwa Travels

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പരാതിക്കാരിയായ യുവതിയുടെ മൊഴി രേഖപ്പെടുത്തി. കോഴിക്കോട് ഫസ്‌റ്റ് ക്ളാസ് മജിസ്ട്രേറ്റിന് മുന്നിൽ വൈകിട്ട് നാല് മണിയോടെയാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. അന്വേഷണം തൃപ്‌തികരമാണെന്ന് യുവതിയുടെ അച്ഛൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

‘വിവാഹത്തട്ടിപ്പിലും സ്‌ത്രീധന പീഡനത്തിലും ഉറച്ചു നിൽക്കുന്നു. സ്‌ത്രീധനം കുറഞ്ഞതിൽ രാഹുലിന്റെ അമ്മയ്‌ക്കും സഹോദരിക്കും അതൃപ്‌തി ഉണ്ടായിരുന്നു. രാഹുലിന്റെ പശ്‌ചാത്തലം അന്വേഷിക്കണം. ഒത്തുതീർപ്പിനില്ല. യുവതിയുടെ അമ്മയെ രാഹുൽ പലതവണ ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല. അന്വേഷണം ശരിയായ ദിശയിലാണെന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും’ പിതാവ് പറഞ്ഞു.

ജർമനിയിലേക്ക് കടന്ന പ്രതി രാഹുൽ പി ഗോപാലിനെ കണ്ടെത്താനായി റെഡ് കോർണർ നോട്ടീസ് പുറത്തിറക്കാനാണ് പോലീസ് നീക്കം. ഇതിനായി ക്രൈം ബ്രാഞ്ച് എഡിജിപി ഡയറക്‌ടർക്ക് അപേക്ഷ നൽകി. ഇന്റർപോൾ മുഖേന പോലീസ് ബ്ളൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചതിൽ ഫലമില്ലാതായതോടെയാണ് പുതിയ നീക്കം.

അതിനിടെ, കേസിലെ പ്രതി രാഹുലിനെ സഹായിച്ച പോലീസ് ഉദ്യോഗസ്‌ഥൻ മുൻ‌കൂർ ജാമ്യാപേക്ഷ നൽകി. ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. രാഹുലിനെ സഹായിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് പന്തീരാങ്കാവ് സ്‌റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ശരത് ലാലിനെ സസ്‌പെൻഡ് ചെയ്‌തിരുന്നു.

Most Read| അബ്‌ദുൽ റഹീമിന്റെ മോചനം; ദയാധനം വിദേശകാര്യ മന്ത്രാലയത്തിന് കൈമാറി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE