ആരാധനാലയങ്ങളും ആത്‌മീയ സദസുകളും നിയമങ്ങള്‍ പാലിച്ച് സജീവമാക്കണം; എസ്‌വൈഎസ്‌

By Desk Reporter, Malabar News
SYS (EK) _ SYS EK NEWS
Ajwa Travels

മലപ്പുറം: വ്യാപാര കേന്ദ്രങ്ങളും പൊതു സ്‌ഥലങ്ങളും സജീവമായി വരുന്ന സാഹചര്യത്തില്‍ പ്രദേശ വാസികള്‍ മാത്രം സംബന്ധിക്കുന്ന ആത്‌മീയ സദസുകളും ആരാധനാലയങ്ങളും സജീവമാക്കുന്നതിന് തടസമില്ലെന്നും നിയമങ്ങള്‍ പാലിച്ച് വിശ്വാസികള്‍ക്ക് ആരാധനാ സൗകര്യങ്ങള്‍ സംവിധാനിക്കാന്‍ മാനേജ്‌മെന്റ് മുന്നോട്ട് വരണമെന്നും സുന്നി യുവജന സംഘം ഈസ്ററ് ജില്ലാ സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്‌തു.

മാസത്തിലൊരിക്കലും വിശിഷ്‌ട ദിനങ്ങളിലും നടക്കുന്ന പ്രാർഥന സദസുകളും വെള്ളിയാഴ്‌ചയിലെ ജുമുഅയും പുനരാരംഭിക്കാത്ത സ്‌ഥലങ്ങള്‍ ഇനിയുമുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ് ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഈ ആഹ്വാനം നടത്തിയത്. ജില്ലാ പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉൽഘാടനം ചെയ്‌തു. വൈ.പ്രസിഡണ്ട് അബ്‌ദുസ്സമദ് പൂക്കോട്ടൂര്‍ അധ്യക്ഷനായി.

ജനറല്‍ സെക്രട്ടറി സലീം എടക്കര, സയ്യിദ് ബി.എസ്.കെ തങ്ങള്‍ എടവണ്ണപ്പാറ, കെ.കെ.എസ്. ബാപ്പുട്ടി തങ്ങള്‍ ഒതുക്കുങ്ങല്‍, സി അബ്‌ദുല്ല മൗലവി വണ്ടൂര്‍, ശാഹുല്‍ ഹമീദ് മാസ്‌റ്റർ, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ഹംസ റഹ്‌മാനി കൊണ്ടിപറമ്പ്, സിഎം കുട്ടി സഖാഫി വെള്ളേരി, ഫരീദ് റഹ്‌മാനി കാളികാവ്, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, നാസിറുദ്ദീന്‍ ദാരിമി ചീക്കോട്, അബ്‌ദുൽ മജീദ് ദാരിമി വളരാട്, അബ്‌ദുറഹ്‌മാന്‍ ദാരിമി മുണ്ടേരി, എം സുല്‍ഫിക്കര്‍ അരീക്കോട്, ഇബ്‌റാഹീം ഫൈസി തിരൂര്‍ക്കാട്, ഒകെഎം കുട്ടി ഉമരി, അബ്‌ദുല്‍ അസീസ് ദാരിമി മുതിരിപ്പറമ്പ്, ശറഫുദ്ദീന്‍ എടവണ്ണ, പികെ ലത്തീഫ് ഫൈസി, ജഅ്ഫര്‍ ഫൈസി പഴമള്ളൂര്‍ സംബന്ധിച്ചു.

Most Read: പാലാരിവട്ടം അഴിമതിക്കേസ്; ഇബ്രാഹിം കുഞ്ഞിന് ഉപാധികളോടെ ജാമ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE