ആവിക്കലിലെയും കോതിയിലെയും പ്ളാന്റ് നിർമാണം താൽക്കാലികമായി നിർത്തി

By Trainee Reporter, Malabar News
kozhikode corporation-Corruption
Ajwa Travels

കോഴിക്കോട്: ആവിക്കലിലെയും കോതിയിലെയും ശുചിമുറി മാലിന്യ സംസ്‌കരണ പ്ളാന്റ് നിർമാണത്തിൽ നിന്ന് പിൻമാറുന്നതായി അറിയിച്ച് കോഴിക്കോട് കോർപറേഷൻ. നാട്ടുകാരുടെ ശക്‌തമായ പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം. അമൃത് പദ്ധതിയുടെ കാലാവധി മാർച്ച് 31ന് അവസാനിക്കിരിക്കേ, നിർമാണവുമായി മുന്നോട്ട് പോയിട്ട് കാര്യമില്ലെന്ന് കോഴിക്കോട് കോർപറേഷൻ മേയർ ബീന ഫിലിപ്പ് വ്യക്‌തമാക്കി.

കോഴിക്കോട് ആവിക്കൽ തോട് മലിനജല പ്‌ളാന്റ് നടപ്പാക്കാൻ അനുവദിക്കുന്നില്ലെന്ന് കാട്ടി, കഴിഞ്ഞ കുറേ നാളുകളായി ജനങ്ങൾ പ്രതിഷേധത്തിലാണ്. മലിനജല സംസ്‌കരണ പ്ളാന്റ് നിർമാണവുമായി മുന്നോട്ട് പോകാനുള്ള കോർപറേഷൻ തീരുമാനത്തിനെതിരെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധങ്ങൾ വലിയ സംഘർഷങ്ങളിലേക്കും എത്തിയിരുന്നു.

നാട്ടുകാരുടെ നേതൃത്വത്തിൽ കോർപറേഷൻ വളഞ്ഞു പ്രതിഷേധവും, ഉദ്യോഗസ്‌ഥരെ തടയൽ ഉൾപ്പടെ നടത്തിയിരുന്നു. ഇത് പിന്നീട്, വലിയ പോലീസ് സംഘട്ടനങ്ങളിലേക്കും വഴിവെച്ചിരുന്നു. സമരം നടത്തിയവരെ പോലീസ് അറസ്‌റ്റ് ചെയ്‌ത്‌ നീക്കിയ സാഹചര്യം വരെ ഉണ്ടായി. അതേസമയം, മാലിന്യ പ്ളാന്റ് പദ്ധതിക്കെതിരെ സമരം ചെയ്‌തത്‌ മൂലം പ്രതികാര ബുദ്ധിയോടെയാണ് കോർപറേഷൻ പെരുമാറുന്നതെന്ന് ഉൾപ്പടെ നാട്ടുകാർ ആരോപിച്ചിരുന്നു.

Most Read: സാമൂഹിക സുരക്ഷാ പെൻഷൻ; വരുമാനം കൂടിയവരെ ഒഴിവാക്കും- 5 ലക്ഷം പേർ പുറത്തായേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE