കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ട്, ഷൈജു തങ്കച്ചൻ, അഞ്‌ജലി എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഹൈക്കോടതി മാറ്റി വച്ചു. ലൈംഗിക അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ മൊഴി അസ്വസ്‌ഥതയുണ്ടാക്കുന്നതാണ് എന്ന പരാമര്‍ശത്തോടെയാണ് ജസ്‌റ്റിസ് പി ഗോപിനാഥ് ഹരജി വിധി പറയുന്നതിനായി മാറ്റി വച്ചത്. റോയ് വയലാട്ടിന്റെ കൂട്ടാളി സൈജു തങ്കച്ചന്‍, ഇയാളുടെ സുഹൃത്തും കോഴിക്കോട് സ്വദേശിനിയുമായ അഞ്‌ജലി എന്നിവരുടെ ഹരജിയിൽ വെള്ളിയാഴ്‌ച വിധി പറയും.
കഴിഞ്ഞ മാസം കേസ് പരിഗണിക്കുമ്പോള്‍ ഇരയായ പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യ മൊഴി പരിശോധിക്കുന്നതിനായി കോടതി കേസ് മാറ്റി വെക്കുകയായിരുന്നു. കേസില്‍ വിധി പറയുന്നത് വരെ പ്രതികളെ അറസ്‌റ്റ് ചെയ്യില്ലെന്ന നിലപാട് അന്വേഷണ സംഘവും കോടതിയില്‍ സ്വീകരിച്ചു. അതേസമയം റോയ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കോടതിയില്‍ അറിയിച്ചിരുന്നു. ഇതിനിടെ പ്രതികളല്‍ ഒരാളായ സൈജു തങ്കച്ചനെ വിളിച്ചു വരുത്തി പോലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഒളിവിലുള്ള അഞ്‌ജലിയെ കണ്ടെത്തനായി അന്വേഷണ ഉദ്യോഗസ്‌ഥനെ നിയോഗിക്കുകയും ചെയ്‌തിരുന്നു.
പരാതിക്കാർ തങ്ങളെ ഭീഷണിപെടുത്തി പണം തട്ടാനാണ് ശ്രമിക്കുന്നതെന്ന് ചൂണ്ടികാട്ടിയാണ് പ്രതികൾ മുന്‍കൂർ ജാമ്യാപേക്ഷ നല്‍കിയത്. ഹോട്ടലിലെത്തിയ യുവതിയെയും മകളെയും ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കേസ്.
കോഴിക്കോട് സ്വദേശികളായ അമ്മയും മകളുമാണ് റോയ് വയലാട്ടിനെതിരെ പോക്‌സോ കേസുമായി രംഗത്തെത്തിയത്. കൊച്ചിയിൽ മോഡലുകളുടെ മരണത്തിന്റെ പേരിൽ വിവാദത്തിലായ ഹോട്ടലാണ് ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ എത്തിയ തന്നെയും മകളെയും വലിച്ചിഴച്ച് കൊണ്ടുപോയി ലഹരി പദാർഥം കഴിക്കാൻ നിർബന്ധിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുമെന്നുമാണ് അമ്മയും മകളും നൽകിയ പരാതി.
Most Read: പുടിൻ ഏകാധിപതി, യുക്രൈന് സഹായം നൽകുന്നത് തുടരും; ബൈഡൻ