പാലക്കാട് : ജില്ലയിൽ മാനസിക വൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 12 വർഷം തടവിന് ശിക്ഷിച്ചു. പോത്തുണ്ടി നെല്ലിച്ചോട് മാങ്ങാമട സ്വദേശിയായ മനോജ് എന്ന മാത്യുവിനെയാണ്(49) പന്ത്രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചത്. തടവിനൊപ്പം തന്നെ 50,000 രൂപ പിഴയടക്കാനും കോടതി വിധിച്ചു. പിഴയടക്കാത്ത പക്ഷം 1 വർഷം കൂടി തടവ് അനുഭവിക്കേണ്ടി വരും.
പാലക്കാട് പോക്‌സോ കോടതിയാണ് കേസിൽ ശിക്ഷ വിധിച്ചത്. 2014ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. 2014 മാർച്ച് മാസത്തിലാണ് പെൺകുട്ടിയെ പ്രലോഭിപ്പിച്ച് റബർ തോട്ടത്തിൽ കൊണ്ടുപോയി പല തവണ പീഡിപ്പിച്ചത്. തുടർന്ന് നെൻമാറ പോലീസ് സ്‌റ്റേഷനിലാണ് ഇത് സംബന്ധിച്ച് കേസ് രജിസ്‌റ്റർ ചെയ്‌തത്. പോക്‌സോ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ പി സുബ്രഹ്‌മണ്യനാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.
Read also : പ്രതിസന്ധികൾ വികസനത്തിന് തടസമായില്ല; മമ്പറം പുതിയ പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു