കൊല്ലം: പോക്‌സോ കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി തൂങ്ങിമരിച്ചു. പത്തു വയസുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ അറസ്‌റ്റിലായ അഞ്ചൽ സ്വദേശിയാണ് ആത്‍മഹത്യ ചെയ്‌തത്. കൊല്ലം ഡോക്‌ടർ നായേഴ്‌സ് ഹോസ്‌പിറ്റലിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ കഴിയവെയായിരുന്നു ആത്‍മഹത്യ.
ഭാര്യ ജോലിക്ക് പോകുന്ന സമയങ്ങളിൽ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിലായിരുന്നു ഇയാളെ അറസ്‌റ്റ് ചെയ്‌തത്. കുട്ടി അമ്മയോട് പരാതി പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. പിന്നാലെ ഇയാൾ ഒളിവിൽ പോയെങ്കിലും സ്‌റ്റേഷനിൽ ഹാജരാകുകയായിരുന്നു.
Read also: സ്‌പീക്കര്‍ക്ക് എതിരെ സഭയിൽ അവിശ്വാസ പ്രമേയം