തിരുവനന്തപുരം: സംസ്‌ഥാനത്ത് പോക്‌സോ കേസുകളിൽ ക്രമാതീതമായ വർധന ഉണ്ടാകുന്നതായി റിപ്പോർട്. കഴിഞ്ഞ 6 വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോഴാണ് സംസ്‌ഥാനത്ത് കുട്ടികൾക്ക് എതിരെയുള്ള അക്രമങ്ങൾ ഇരട്ടിയായി വർധിച്ചത് വ്യക്‌തമാകുന്നത്. അതിൽ തന്നെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട് ചെയ്‌തിട്ടുള്ളത് മലപ്പുറം ജില്ലയിലാണ്. കുറവ് കാസർഗോഡ് ജില്ലയിലും.
പോലീസിന്റെ കണക്കുകൾ പ്രകാരം 2016-2021 കാലയളവിൽ സംസ്‌ഥാനത്ത് റിപ്പോർട് ചെയ്‌തിട്ടുള്ള പോക്‌സോ കേസുകളിൽ വലിയ വർധന ഉണ്ടായിട്ടുണ്ട്. മലപ്പുറം ജില്ലയിൽ കഴിഞ്ഞ വർഷം മാത്രം 399 കേസുകളാണ് ആകെ റിപ്പോർട് ചെയ്‌തിട്ടുള്ളത്. റൂറലില്‍ 290 കേസുകളും സിറ്റിയില്‍ 97 കേസുകളും റിപ്പോർട് ചെയ്‌ത് തിരുവനന്തപുരം ജില്ലയാണ് രണ്ടാം സ്‌ഥാനത്തുള്ളത്.
6 വർഷത്തെ കണക്കുകളിൽ ഏറ്റവും കുറവ് കേസുകളിൽ രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത് 2020ൽ ആണെന്ന് കണക്കുകൾ വ്യക്‌തമാക്കുന്നുണ്ട്. ഒപ്പം തന്നെ കൂടുതൽ കുട്ടികളും പീഡനത്തിന് ഇരയാക്കപ്പെടുന്നത് ബന്ധുക്കളും, അയൽവാസികളും, സുഹൃത്തുക്കളും വഴിയാണെന്ന് പോലീസ് കൂട്ടിച്ചേർത്തു.
Read also: ലോക്കോ പൈലറ്റുമാരുടെ കുറവ്; സംസ്‌ഥാനത്തെ ട്രെയിൻ ഗതാഗതം പ്രതിസന്ധിയിൽ