തിരുവനന്തപുരം: പോക്‌സോ- ബാലനീതി നിയമവുമായി ബന്ധപ്പെട്ട് സ്‌റ്റേറ്റ് ക്രൈം റെക്കോർഡ്‌സ് ബ്യൂറോയിലെയും ഡിസ്ട്രിക്‌ട് ക്രൈം റെക്കോർഡ്‌സ് ബ്യൂറോയിലെയും ഉദ്യോഗസ്‌ഥരുമായി സംസ്‌ഥാന ബാലാവകാശ കമ്മീഷന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. വെള്ളയമ്പലം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ 2020ല്‍ ഭേദഗതി വരുത്തിയ പോക്‌സോ നിയമം അടിസ്‌ഥാനമാക്കി ചര്‍ച്ച നടത്തി.
ഭേദഗതി വരുത്തിയ പോക്‌സോ നിയമവുമായി ബന്ധപ്പെട്ട്, യോഗത്തിലെ നിർദേശങ്ങളും അഭിപ്രായങ്ങളും വിലയിരുത്തലുകളും റിപ്പോർട്ടായി സർക്കാരിന് സമർപ്പിക്കുമെന്ന് കമ്മീഷൻ ചെയർപേഴ്‌സൺ പറഞ്ഞു. ഇതിൽ പോരായ്‌മകളുണ്ടെങ്കിൽ അവ പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
കമ്മീഷനിലെ ജുവനൈല്‍ ജസ്‌റ്റിസ് സെല്‍ തയാറാക്കിയ പ്രത്യേക ചോദ്യാവലി യോഗത്തില്‍ അംഗീകരിച്ചു. ഈ ചോദ്യാവലി പ്രകാരമുള്ള വിവരങ്ങള്‍ ഓരോ മാസവും ബാലാവകാശ കമ്മീഷനില്‍ ലഭ്യമാക്കുന്നതിനുള്ള തുടര്‍ നടപടികള്‍ കൈക്കൊള്ളാനും യോഗം തീരുമാനിച്ചു. കുട്ടികളുടെ സംരക്ഷണം, കുട്ടികളുടെ ശാരീരികം, മാനസികം, സാമൂഹികം, വിദ്യാഭ്യാസപരം തുടങ്ങി വിവിധ മേഖലകള്‍ യോഗം ചര്‍ച്ച ചെയ്‌തു.
Also Read: ആളിയാര്‍ ഡാം തുറക്കൽ; തമിഴ്‌നാട് മുന്നറിയിപ്പു നല്‍കിയിരുന്നെന്ന് മന്ത്രി