കവി നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍ അന്തരിച്ചു

By Staff Reporter, Malabar News
Neelamperoor Madhusoodanan Nair
നീലമ്പേരൂർ മധുസൂദനൻ നായർ
Ajwa Travels

കോട്ടയം: കവി നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍ വിടവാങ്ങി. 84 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു അദ്ദേഹം. പുരോഗമന സാഹിത്യ സംഘത്തിന്റെ നേതാവായിരുന്ന അദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, അബുദാബി ശക്‌തി അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

മൗസലപര്‍വ്വം, അഴിമുഖത്തു മുഴങ്ങുന്നത്, സൂര്യനില്‍ നിന്നൊരാള്‍, ചമത, പാഴ്ക്കിണര്‍, ചിത തുടങ്ങി പതിനാലു കാവ്യസമാഹാരങ്ങളും കിളിയും മൊഴിയും, അമ്പിളിപ്പൂക്കള്‍, എഡിസന്റെ കഥ തുടങ്ങി എട്ടു ബാലസാഹിത്യ കൃതികളും ഉള്‍പ്പടെ ഇരുപത്തിയേഴു ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ സിനിമാ ഗാനരചനയും വിവര്‍ത്തനവും ചെയ്‌തിട്ടുണ്ട്.

കുട്ടനാട്ടിലെ നീലമ്പേരൂര്‍ ഗ്രാമത്തില്‍ അധ്യാപകനായിരുന്ന പിഎന്‍ മാധവ പിളള, ജി പാര്‍വ്വതി അമ്മ എന്നിവരുടെ മകനായി 1936 മാര്‍ച്ച് 25നായിരുന്നു മധുസൂദനന്‍ നായരുടെ ജനനം. ഭാര്യ: കെഎല്‍ രുഗ്‌മിണീദേവി. മക്കള്‍: എം ദീപുകുമാര്‍, എ ഇന്ദുലേഖ.

Read Also: കര്‍ഷകരോട് കേന്ദ്രം ‘വിവേകമില്ലാതെ’ പ്രവര്‍ത്തിക്കുന്നു; പ്രിയങ്ക ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE