പാലക്കാട്: കഴിഞ്ഞ മാസം എട്ടിന് അട്ടപ്പാടിയിൽ ആദിവാസി മൂപ്പനെയും മകനെയും ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് അറസ്‌റ്റ് ചെയ്‌ത സംഭവത്തിൽ കൂടുതൽ ആരോപണവുമായി പ്രതിയായ വിഎസ് മുരുകൻ. പോലീസിനെതിരെയാണ് ഇയാൾ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഭൂ സമരം നടത്തിയതിലുള്ള പ്രതികാരമാണ് പോലീസ് ബലംപ്രയോഗിച്ച് തങ്ങളെ അറസ്‌റ്റ് ചെയ്യാൻ കാരണമെന്നാണ് മുരുകന്റെ ആരോപണം.
വട്ടലക്കിയിലുള്ള അമ്പത് ഏക്കറിലധികം ഭൂമി സ്വകാര്യ ട്രസ്‌റ്റിന്റെ കൈയിലാണ്. ഇവിടെ നിർമാണം നടത്താനുള്ള നീക്കം മുരുകന്റെ നേതൃത്വത്തിൽ അട്ടപ്പാടി ആദിവാസി ആക്ഷൻ കൗൺസിൽ തടഞ്ഞിരുന്നു. ആക്ഷൻ കൗൺസിൽ നേതാക്കൾക്കെതിരായ പരാതി കോടതിയുടെ പരിഗണനയിൽ ഇരിക്കുമ്പോഴാണ് പോലീസ് അതിക്രമവുമായി ഊരിൽ എത്തിയതെന്ന് മുരുകൻ വെളിപ്പെടുത്തി.
അതേസമയം, ഊരിൽ തന്നെയുള്ള കുരുന്തചവുമായുള്ള വഴക്കാണ് മുരുകനെയും മൂപ്പനെയും അറസ്‌റ്റ് ചെയ്യാൻ കാരണം. പശുവിനെ തീറ്റുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. പോലീസ് ഇടപെടൽ ഏകപക്ഷീയമായിരുന്നെന്നും തന്റെ ഭാര്യയെ കുറുന്താചലം മർദ്ദിച്ചെന്ന പരാതിയിൽ നടപടി ഉണ്ടായില്ലെന്നും മുരുകൻ ആരോപിച്ചു.
Read Also: നിപ; കൊടിയത്തൂരിലും നിയന്ത്രണങ്ങൾ ശക്‌തമാക്കും