കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ സിബിഐയുടെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. ഒരോ പരാതിയിലും ഓരോ എഫ്ഐആര്‍ എന്ന ഹൈക്കോടതിയുടെ മുന്‍ ഉത്തരവിന് എതിരെയാണ് സിബിഐ അപ്പീല്‍ നല്‍കിയിരിക്കുന്നത്.
കോടതിയുടെ നിര്‍ദേശം പ്രായോഗികമല്ലെന്നും അത് അന്വേഷണം സങ്കീര്‍ണമാക്കും എന്നുമാണ് സിബിഐ വ്യക്‌തമാക്കുന്നത്. മാത്രവുമല്ല, ഉദ്യോഗസ്‌ഥരുടെ എണ്ണത്തിലുള്ള കുറവും കേസുകളുടെ ബാഹുല്യവും പ്രതിസന്ധി ആകുന്നു എന്നും സിബിഐ പറയുന്നു.
1300 കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് പോപ്പുലര്‍ ഫിനാന്‍സുമായി ബന്ധപ്പെട്ട് നടന്നതെന്നാണ് ആരോപണം. ഇരുപതിനായിരത്തോളം നിക്ഷേപകര്‍ തട്ടിപ്പിനിരയായ കേസിലെ മുഖ്യപ്രതികളായ പോപ്പുലർ ഫിനാൻസ് ഉടമ തോമസ് ഡാനിയേൽ, ഭാര്യ പ്രഭ, മക്കളായ റിനു, റീബ, റിയ എന്നിവർ നേരത്തെ അറസ്‌റ്റിലായിരുന്നു.
Read Also: കര്‍ഷക സമരം; കേന്ദ്രസര്‍ക്കാരുമായി സംഘടനകളുടെ പത്താംവട്ട ചര്‍ച്ച ഇന്ന്