ന്യൂഡെല്‍ഹി: ഡെല്‍ഹി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ഡെല്‍ഹി വംശഹത്യയുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്ന സുപ്രീം കോടതി അഭിഭാഷകന്‍ മെഹ്‌മൂദ് പ്രാച്ചയുടെ ഓഫീസില്‍ റെയ്ഡ് നടക്കുന്നതിനെതിരെയാണ് പ്രശാന്ത് ഭൂഷന്റെ പ്രതികരണം.
‘ആദ്യം അവര്‍ ആക്‌റ്റിവിസ്‌റ്റുകളെ തേടിവന്നു; പിന്നെയവര്‍ വിദ്യാർഥികളെ തേടിവന്നു; ശേഷം കര്‍ഷകരെ തേടി വന്നു; ഇപ്പോഴവര്‍ അഭിഭാഷകരെ തേടി വന്നിരിക്കുകയാണ്. നാളെ നിങ്ങളെ തേടിയും വരും,’ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. ഇത്തരം പ്രവര്‍ത്തികളെ ജനാധിപത്യമെന്ന് വിളിക്കാനാവുമോ എന്നും ഇത്തരം ചെയ്‌തികള്‍ക്കെതിരെ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ ഭേദഗതി പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന്റെ പശ്‌ചാത്തലത്തില്‍ ഡെല്‍ഹി കലാപവുമായി ബന്ധപ്പെടുത്തി ഡെല്‍ഹി പൊലീസ് അറസ്‌റ്റ് ചെയ്‌ത ഗുര്‍ഫിഷ ഫാത്തിമയുടെ അഭിഭാഷകനാണ് മെഹ്‌മൂദ് പ്രാച്ച. യുഎപിഎ ചുമത്തി അറസ്‌റ്റ് ചെയ്‌ത പ്രതിഷേധക്കാരുടെ മൊഴികളെന്ന പേരില്‍ ഡെല്‍ഹി പൊലീസ് കള്ളം പ്രചരിപ്പിക്കുകയാണെന്നും പ്രാച്ച പറഞ്ഞിരുന്നു.
ഡെല്‍ഹി വംശഹത്യയുമായി ബന്ധപ്പെട്ട് സിപിഐഎം നേതാവ് സീതാറാം യെച്ചൂരി, സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക വിദഗ്ധ ജഗതി ഘോഷ്, ഡെല്‍ഹി യൂണിവേഴ്സിറ്റി പ്രൊഫസര്‍ അപൂര്‍വാനന്ദ, ഡോക്യുമെന്ററി സംവിധായകന്‍ രാഹുല്‍ റോയ് അടക്കമുള്ളവര്‍ക്ക് പങ്കുണ്ടെന്ന് ഡെല്‍ഹി പോലീസ് ആരോപിച്ചിരുന്നു.
Read also: ഇന്ത്യയില്‍ ജനാധിപത്യം ഇല്ലെന്ന് രാഹുല്‍ ഗാന്ധി