തിരുവനന്തപുരം: എൽഡിഎഫ് യോഗത്തിൽ പ്രഖ്യാപിച്ച നിരക്ക് വർധന പ്രൈവറ്റ് ബസ് മേഖലയെ മുന്നോട്ട് കൊണ്ടുപോകാൻ പര്യാപ്‌തമല്ലെന്ന് വ്യക്‌തമാക്കി ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ. സർക്കാരിന്റെ ഭാഗത്ത് നിന്നും ഇത്തരത്തിൽ ഒരു തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും, സർക്കാർ തീരുമാനം അറിയിച്ചാൽ അപ്പോൾ പ്രതികരിക്കാമെന്നും അസോസിയേഷൻ അറിയിച്ചു.
മിനിമം ചാർജ് 12 രൂപയാക്കണമെന്ന ആവശ്യത്തിൽ തന്നെ ഉറച്ചു നിൽക്കുകയാണെന്നും ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ വ്യക്‌തമാക്കി. സംസ്‌ഥാനത്ത് പ്രൈവറ്റ് ബസ് ചാര്‍ജ് വര്‍ധനവിന് എല്‍ഡിഎഫ് അംഗീകാരം നല്‍കിയതോടെ മിനിമം ചാര്‍ജ് 8 രൂപയില്‍ നന്ന് 10 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. കൂടാതെ വിദ്യാർഥികളുടെ കൺസഷൻ നിരക്കിൽ മാറ്റമില്ലെന്നും യോഗത്തിൽ തീരുമാനിച്ചു.
എന്നാൽ ഇന്ന് സ്വകാര്യ ബസുകളിൽ യാത്ര ചെയ്യുന്നവരിൽ 70 ശതമാനവും വിദ്യാർഥികൾ ആണെന്നും, അതിനാൽ വിദ്യാർഥികളുടെ യാത്രാ നിരക്കിൽ കാലോചിതമായ മാറ്റം വരുത്താതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നും ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ അറിയിച്ചു. വിദ്യാർഥികളുടെ യാത്രാ നിരക്ക് 6 രൂപയാക്കണമെന്നാണ് ആവശ്യമുയർത്തുന്നത്.
Read also: ജീവൻരക്ഷാ മരുന്നുകൾക്കും ക്ഷാമം, പത്ത് മണിക്കൂർ പവർകട്ട്; ദുരിതമൊഴിയാതെ ശ്രീലങ്ക