ജീവൻരക്ഷാ മരുന്നുകൾക്കും ക്ഷാമം, പത്ത് മണിക്കൂർ പവർകട്ട്; ദുരിതമൊഴിയാതെ ശ്രീലങ്ക

By News Desk, Malabar News
Srilanka Crisis
Representational Image
Ajwa Travels

കൊളംബോ: അവശ്യ സാധങ്ങൾക്കായുള്ള നീണ്ട ക്യൂവും വെളിച്ചമില്ലാത്ത തെരുവുകളും ശ്രീലങ്കൻ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഊർജ പ്രതിസന്ധി രൂക്ഷമായതോടെ ഇന്ന് മുതൽ പത്ത് മണിക്കൂർ പവർകട്ട് രാജ്യത്ത് നടപ്പാക്കും. ഇന്ധനക്ഷാമം, ജനറേറ്ററുകളുടെ ലഭ്യതക്കുറവ് എന്നിവ മൂലമാണ് ഇത്തരമൊരു നിയന്ത്രണത്തിന് നിര്‍ബന്ധിതരായതെന്ന് സിലോണ്‍ വൈദ്യുതി ബോര്‍ഡ് അറിയിച്ചു.

വിദേശ കറൻസിയുടെ അഭാവം മൂലം ഇറക്കുമതിക്ക് പണം നൽകാൻ യാതൊരു വഴിയുമില്ലാതെ നട്ടംതിരിയുകയാണ് ശ്രീലങ്കൻ സർക്കാർ. ജീവൻരക്ഷാ മരുന്നുകൾക്ക് പോലും കനത്ത ക്ഷാമമാണ് നേരിടുന്നത്. നേരം പുലരുന്നതിന് മുൻപ് തന്നെ രൂപപ്പെടുന്ന ഇന്ധനത്തിനായുള്ള നീണ്ട നിരകൾ പൊതു പരാതികൾക്കുള്ള വേദികളാണ്. സർക്കാരിനെ പഴിപറഞ്ഞും ഭക്ഷണസാധനങ്ങളുടെ ഉയർന്ന വിലയെ ചൊല്ലി ആശങ്കപ്പെട്ടുമാണ് ജനങ്ങൾ ഇവിടെ നിൽക്കുന്നത്.

മധ്യ ശ്രീലങ്കന്‍ നഗരമായ കാണ്ഡിയിലെ പെരെദെനിയ ആശുപത്രിയില്‍ മുന്‍കൂട്ടി നിശ്‌ചയിച്ചിരുന്ന ശസ്‌ത്രക്രിയകള്‍ മരുന്നില്ലാത്തതിനാല്‍ മുടങ്ങിയിരുന്നു. അനസ്‌തേഷ്യക്ക് ഉള്‍പ്പടെയുള്ള മരുന്നുകളാണ് തീര്‍ന്നത്. ഇതിന് പിന്നാലെ മരുന്നില്ലാത്തതിനാല്‍ ശസ്‌ത്രക്രിയ മുടങ്ങിയ ആശുപത്രിക്ക് ഇന്ത്യ അടിയന്തര സഹായം എത്തിച്ചിരുന്നു.

പേപ്പറിന്റെ അഭാവം മൂലം സ്‌കൂളുകളിൽ പരീക്ഷ നിർത്തിവെച്ചിരിക്കുകയാണ്. ഇതിൽ നിന്നും ശ്രീലങ്കയുടെ ദുരിതത്തിന്റെ നേർക്കാഴ്‌ച വ്യക്‌തമാണ്. എന്നാൽ, വരും ദിവസങ്ങളിൽ പ്രതിസന്ധി ഇനിയും രൂക്ഷമാകുമെന്നാണ് അധികൃതർ പറയുന്നത്. ശ്രീലങ്കക്ക് സഹായവാഗ്‌ദാനം നൽകി വിവിധ രാജ്യങ്ങൾ രംഗത്തുണ്ട്.

Most Read: കെജ്‌രിവാളിന്റെ വീടിന് നേരെ ബിജെപി അക്രമം; പോലീസ് ഒത്തുകളിച്ചെന്ന് ആരോപണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE