ന്യൂഡെൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ അക്രമം നടത്തി ബിജെപി പ്രവർത്തകർ. ബാരിക്കേഡുകളും സിസിടിവി ക്യാമറകളും അക്രമികൾ തകർത്തു. രാവിലെ പതിനൊന്ന് മണിയോടെയാണ് ബിജെപി പ്രവർത്തകരുടെ മാർച്ച് കെജ്‌രിവാളിന്റെ വസതിക്ക് മുന്നിൽ എത്തിയത്.
ഇന്നലെ നിയമസഭയിൽ ‘കശ്‌മീരി ഫയൽസ്’ സിനിമയുമായി ബന്ധപ്പെട്ട തർക്കങ്ങൾ നടന്നിരുന്നു. ചിലർ കശ്‌മീരി പണ്ഡിറ്റുകളുടെ ജീവിതം സിനിമയാക്കി ലാഭം കൊയ്യുകയാണെന്നായിരുന്നു കെജ്‌രിവാളിന്റെ ആരോപണം. പണ്ഡിറ്റുകൾക്ക് വേണ്ടത് സിനിമയല്ല പുനരധിവാസമാണ്, അത് ഉറപ്പാക്കാനാണ് ശ്രമിക്കേണ്ടതെന്നും കെജ്‌രിവാൾ ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെയാണ് ബിജെപി ഇന്ന് കെജ്‌രിവാളിന്റെ വസതിക്ക് മുന്നിലേക്ക് മാർച്ച് നടത്തിയത്.
എന്നാൽ, ഉച്ചയായപ്പോഴേക്കും മാർച്ച് അക്രമാസക്‌തമാവുകയായിരുന്നു. ഒരു വിഭാഗം ബിജെപി പ്രവർത്തകർ മുഖ്യമന്ത്രിയുടെ വസതിക്ക് അകത്തേക്ക് കയറുകയും ആക്രമണം നടത്തുകയും ചെയ്‌തു. സുരക്ഷാ ബാരിക്കേഡുകൾ തകർത്ത് അകത്തുകയറിയ ഇവർ സിസിടിസി ക്യാമറകൾ ഉൾപ്പടെ നശിപ്പിച്ചു. ഇരുനൂറോളം ബിജെപി പ്രവർത്തകരാണ് അക്രമം അഴിച്ചുവിട്ടത്. ഇതിൽ 80 പേരെ കസ്‌റ്റഡിയിൽ എടുത്തതായി പോലീസ് അറിയിച്ചു. അതേസമയം, സംഭവത്തിൽ പോലീസ് ഒത്തുകളിച്ചെന്ന് ഡെൽഹി മുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു.
Most Read: ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികളെ പരീക്ഷ എഴുതാൻ അനുവദിച്ചു; അധ്യാപകർക്ക് സസ്‌പെൻഷൻ