കോഴിക്കോട്: കോവിഡ് കാലത്ത് ജോലി ചെയ്‌ത താൽകാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെകെ ശൈലജയെ തടയാന്‍ ശ്രമം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിവേദനം നല്‍കാനെത്തിയ തൊഴിലാളികളാണ് മന്ത്രിയെ തടയാന്‍ ശ്രമിച്ചത്.
ഇന്ന് ഉച്ചയോടെ ഏഴോളം പദ്ധതികളുടെ ഉൽഘാടനത്തിനായി ആണ് മന്ത്രി കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിയത്. മന്ത്രിയെ കണ്ട് നേരിട്ട് പരാതി നല്‍കാന്‍ തൊഴിലാളികള്‍ മണിക്കൂറുകളോളം കാത്തിരുന്നെങ്കിലും പോലീസ് അനുവദിച്ചില്ല.
പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെ മന്ത്രിയെ രണ്ട് വഴികളിലൂടെ കടത്തിവിടാന്‍ ശ്രമിച്ചെങ്കിലും തൊഴിലാളികള്‍ തടഞ്ഞു. ഇതിനിടെയുണ്ടായ ഉന്തുംതള്ളിലും ബിജു എന്ന താൽകാലിക ജീവനക്കാരന്‍ കുഴഞ്ഞുവീണു. ഇദ്ദേഹത്തെ പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തന്നെ പ്രവേശിപ്പിച്ചു.
കോവിഡ് കാലത്ത് ജോലി ചെയ്‌ത 30 ഓളം ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 102 ദിവസമായി തൊഴിലാളികള്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിക്കുകയാണ്. മന്ത്രിയെ കണ്ട് പരാതി നല്‍കാന്‍ മാത്രമാണ് എത്തിയതെന്നും, 100 ദിവസത്തിലേറെയായി സമരം ചെയ്യുന്ന തങ്ങളെ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പൽ അടക്കം ആരും തിരിഞ്ഞു നോക്കിയിട്ടില്ലെന്നും തൊഴിലാളികൾ പറഞ്ഞു.
National News: തമിഴ്‌നാട്ടിൽ പടക്ക ഫാക്‌ടറിയിൽ തീപിടുത്തം; 8 മരണം, നിരവധി പേർക്ക് പരിക്ക്