തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്വകാര്യ ബസുകൾ സമരത്തിലേക്ക്. ബസ് നിരക്ക് കൂട്ടാത്തതിൽ പ്രതിഷേധിച്ചാണ് അനിശ്‌ചിതകാല പണിമുടക്കിന് സ്വകാര്യ ബസുടമ സംയുക്‌ത സമിതി ആഹ്വാനം ചെയ്‌തിരിക്കുന്നത്. മിനിമം ചാർജ് 12 രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.
വിദ്യാർഥി കൺസഷൻ ആറ് രൂപയാക്കി ഉയർത്തണമെന്നും ആവശ്യമുണ്ട്. ഈ മാസം 24 മുതലാണ് സമരം. നേരത്തെ നാല് തവണ സമരത്തിന് ആഹ്വാനം ചെയ്‌തിരുന്നെങ്കിലും മാറ്റിവെക്കുകയായിരുന്നു. നിലനിൽപ്പിന് വേണ്ടിയാണ് ബസുകൾ സർവീസ് നടത്തുന്നതെന്നും നേതാക്കൾ പറഞ്ഞു.
ഇത് സംബന്ധിച്ച് ഗതാഗത മന്ത്രിയെ നേരിട്ട് കണ്ട് ബസുടമകൾ നോട്ടീസ് നൽകിയിരുന്നു. അതേസമയം ഇന്ന് ചർച്ച ഒന്നും നടത്തിയിട്ടില്ലെന്നും ബസ് ഉടമകൾ നിവേദനം നൽകിയിട്ടുണ്ടെന്നുമാണ് ഗതാഗത മന്ത്രി ആന്റണി രാജു പറയുന്നത്. തുടർ ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണ്. അവരുടെ ആവശ്യം ന്യായമാണെന്ന് താൻ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
Most Read: ഹിജാബ് നിരോധനം; ഹൈക്കോടതി ഉത്തരവിനെതിരെ വിദ്യാർഥികൾ സുപ്രീം കോടതിയിലേക്ക്