സ്‌ഥാനാർഥി നിർണയം; പ്രതിഷേധത്തിലും, കൂട്ടരാജിയിലും യുഡിഎഫ്

By Team Member, Malabar News
congress
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോൺഗ്രസ് സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ മിക്ക മണ്ഡലങ്ങളിലും പ്രതിഷേധം ശക്‌തം. ഇരിക്കൂറിൽ കെപിസിസി ജനറൽ സെക്രട്ടറി സജീവ് ജോസഫിന്റെ സ്‌ഥാനാർഥിത്വത്തിനെതിരെ ശ്രീകണ്‌ഠപുരത്ത് എ ഗ്രൂപ്പ് നേതാക്കൾ പ്രകടനവും ധർണയും നടത്തി. കൂടാതെ കളമശേരിയിലെ മുസ്‌ലിം ലീഗ് സ്‌ഥാനാർഥിയായി മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ മകൻ വിഇ അബ്‌ദുൽ ഗഫൂറിനെ പ്രഖ്യാപിച്ചതിനെതിരെ ജില്ലാ പ്രസിഡണ്ട് കെഎം അബ്‌ദുൽ മജീദ് രംഗത്തു വന്നു.

സീറ്റിനെ ചൊല്ലി മിക്കയിടങ്ങളിലും കൂട്ടരാജിയും രൂക്ഷമാകുകയാണ്. തൃപ്പൂണിത്തുറയിൽ മുൻ മന്ത്രി കെ ബാബുവിനെ സ്‌ഥാനാർഥി ആക്കിയില്ലെങ്കിൽ കൂട്ടരാജിയുണ്ടാകുമെന്ന് 2 ഡിസിസി സെക്രട്ടറിമാർ ഉൾപ്പെടെ ഭീഷണി മുഴക്കി. ഇതിനൊപ്പം തന്നെ കൊല്ലത്തെ സീറ്റ് ഡിസിസി പ്രസിഡണ്ട് ബിന്ദു കൃഷ്‌ണക്ക് നൽകാത്തതിന് എതിരെയും, പുനലൂർ മണ്ഡലം മുസ്‌ലിം ലീഗിന് നൽകിയതിനും എതിരെ പ്രതിഷേധം ശക്‌തമാകുകയാണ്.

കൂടാതെ തിരൂരങ്ങാടിയിൽ മുസ്‌ലിം ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദിനെ സ്‌ഥാനാർഥിയാക്കിയതിലും ഒരു വിഭാഗം പ്രതിഷേധം ശക്‌തമാക്കി. പേരാമ്പ്ര സീറ്റ് മുസ്‌ലിം ലീഗിന് നൽകിയതിലും പ്രതിഷേധം ഉയരുകയാണ്. ഇതേതുടർന്ന് വിമത സ്‌ഥാനാർഥിയെ പേരാമ്പ്രയിൽ മൽസരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് സമാന്തര കോൺഗ്രസ് കൂട്ടായ്‌മയും രംഗത്ത് വന്നു. ഇത് കൂടാതെ കോങ്ങാട്, ഒറ്റപ്പാലം തുടങ്ങിയ നിരവധി മണ്ഡലങ്ങളിലും കോൺഗ്രസിന്റെ സ്‌ഥാനാർഥി നിർണയം പ്രതിസന്ധിയിലാണ്.

Read also : നേമം സസ്‌പെൻസ് അവസാനിച്ചു; കെ മുരളീധരൻ സ്‌ഥാനാർഥി; ഉമ്മൻ‌ചാണ്ടി പുതുപ്പളളിയിൽ തന്നെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE