കൊച്ചി: ഡോ. വന്ദനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും. ഡോക്‌ടർമാർക്കും മജിസ്ട്രേറ്റുമാർക്കും മുന്നിൽ പ്രതികളെ ഹാജരാക്കുമ്പോൾ പാലിക്കേണ്ട പ്രോട്ടോകോൾ നടപടികളുടെ പുരോഗതി സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിക്കും.
പ്രതികളെ ഹാജരാക്കുമ്പോൾ പാലിക്കേണ്ട പ്രോട്ടോകോൾ എത്രയും വേഗം നടപ്പിലാക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ നിർദ്ദേശിച്ചിരുന്നു. ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതായിരുന്നു നിർദ്ദേശം. പ്രോട്ടോകോൾ നടപ്പിലാക്കാൻ രണ്ടാഴ്‌ച സമയം വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇനിയും സമയം നൽകാനാവില്ലെന്നും, ഇതിനിടയിൽ എന്തെങ്കിലും സംഭവിച്ചാൽ ആര് ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും കോടതി ചോദിച്ചു.
മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നത് പോലെ തന്നെയാണ് ഡോക്‌ടേഴ്‌സിന് മുന്നിൽ പ്രതികളെ കൊണ്ട് വരുന്നതെന്ന് പറയാനാകില്ലെന്നും കോടതി വ്യക്‌തമാക്കി. മാതാപിതാക്കൾ എന്ത് വിശ്വസിച്ചു ഹൗസ് സർജൻമാരെ ഡ്യൂട്ടിക്ക് വിടുമെന്ന് കോടതി ചോദിച്ചു. പല താലൂക്ക് ആശുപത്രികളിലും ആളും അനക്കവുമില്ല. ഡോക്‌ടർമാർ പേടിച്ചു ഇപ്പോൾ റിസ്‌ക് എടുക്കാൻ തയ്യാറാകുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Most Read: പ്ളസ് ടു, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലം ഇന്ന്