തിരുവനന്തപുരം: സംസ്‌ഥാനത്തെ ആറ് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്‌റ്റാന്റേര്‍ഡ് (എന്‍ക്യൂഎഎസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍. 95.8 ശതമാനം സ്‌കോറോടെ കണ്ണൂര്‍ മാട്ടൂല്‍ പ്രാഥമികാരോഗ്യ കേന്ദ്രം, 95.3 ശതമാനം സ്‌കോറോടെ കൊല്ലം ചാത്തന്നൂര്‍ കുടുംബാരോഗ്യ കേന്ദ്രം, 93.5 ശതമാനം സ്‌കോറോടെ കോഴിക്കോട് പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രം, 92.9 ശതമാനം സ്‌കോറോടെ കോട്ടയം വാഴൂര്‍ കുടുംബാരോഗ്യ കേന്ദ്രം, 92.1 ശതമാനം സ്‌കോറോടെ കണ്ണൂര്‍ മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രം, 83.3 ശതമാനം സ്‌കോറോടെ മലപ്പുറം വഴിക്കടവ് കുടുംബാരോഗ്യ കേന്ദ്രം എന്നിവയാണ് ദേശീയ ഗുണനിലവാര അംഗീകാരമായ എന്‍ക്യൂഎഎസ് ബഹുമതി നേടിയതെന്ന് മന്ത്രി അറിയിച്ചു. ഇതോടെ എന്‍ക്യൂഎഎസ് അംഗീകാരം ലഭിക്കുന്ന സംസ്‌ഥാനത്തെ സ്‌ഥാപനങ്ങളുടെ എണ്ണം 80 ആയി.
കോവിഡിനിടയിലും സംസ്‌ഥാനത്തെ ആരോഗ്യ സ്‌ഥാപനങ്ങൾ രാജ്യത്ത് തന്നെ മികച്ചതായി മാറിയിരിക്കുകയാണ്. രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ആദ്യത്തെ 12 സ്‌ഥാനവും കേരളം ഇപ്പോഴും നിലനിർത്തുകയാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിൽ കിട്ടിയ ഈ നേട്ടം ആരോഗ്യ പ്രവർത്തകർക്കുള്ള അംഗീകാരം കൂടിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Also Read: സൈബർ അധിക്ഷേപം തടയൽ; പോലീസ് ആക്‌ടിന് ഗവർണറുടെ അംഗീകാരം