ന്യൂഡെൽഹി: ഈ വർഷത്തെ പുലിറ്റ്‌സർ പുരസ്‌കാരം നേടിയവരുടെ പട്ടികയിൽ നാല് ഇന്ത്യൻ മാദ്ധ്യമ പ്രവർത്തകരും. അന്തരിച്ച ഫോട്ടോ ജേണലിസ്‌റ്റ് ഡാനിഷ് സിദ്ദിഖി, അദ്‌നാൻ അബിദി, സന ഇർഷാദ്, അമിത് ദേവ് എന്നിവർക്കാണ് പുരസ്‌കാരം. അന്താരാഷ്‌ട്ര വാർത്താ ഏജൻസിയായ റോയിറ്റേഴ്‌സിലെ മാദ്ധ്യമ പ്രവർത്തകരാണ് ഇവർ. കോവിഡ് മഹാമാരിക്കാലത്തെടുത്ത ചിത്രങ്ങളാണ് പുരസ്‌കാരത്തിന് അർഹമായത്.
കോവിഡ് കാലത്തിന്റെ ഭീകരതയും, മനുഷ്യർ തമ്മിലുള്ള സ്‌നേഹവും എല്ലാം സമന്വയിപ്പിച്ച ചിത്രങ്ങൾ ലോകത്തെ തന്നെ അമ്പരിപ്പിച്ചവയാണ്. അവാർഡിന് അർഹനായ ഡാനിഷ് സിദ്ദിഖി (38) ജൂലൈ 16നാണ് പാക്-അഫ്‌ഗാഗാൻ അതിർത്തിയിൽ വച്ച് കൊല്ലപ്പെട്ടത്. അഫ്‌ഗാൻ സുരക്ഷാ സേനയും താലിബാനും തമ്മിലുള്ള സംഘർഷം പകർത്തുന്നതിനിടെ ആയിരുന്നു ഡാനിഷ് സിദ്ദിഖിയുടെ അന്ത്യം.
ഡെൽഹി സ്വദേശിയാണ് അദ്‌നാൻ അബീദി. നേരത്തെ അബീദിയും ഡാനിഷ് സിദ്ദിഖിയും ചേർന്ന് 2018ലും റോയിറ്റസിന് വേണ്ടി പുലിറ്റ്‌സർ പുരസ്‌കാരം നേടിയിരുന്നു. അന്ന് റോഹിംഗ്യൻ അഭയാർഥികളുടെ നിസഹായത ലോകത്തിന് മുന്നിൽ വിളിച്ചോതുന്ന ചിത്രങ്ങളാണ് ഇരുവരും ചേർന്ന് പകർത്തിയത്. സന ഇർഷാദ് കശ്‌മീർ സ്വദേശിനിയാണ്. ഫീച്ചർ ഫോട്ടോഗ്രഫി 2022 വിഭാഗത്തിലാണ് സന പുരസ്‌കാരം നേടിയത്. അമിത് ദേവ് അഹമ്മദാബാദ് സ്വദേശിയാണ്.
Read Also: മുഖ്യമന്ത്രി അമേരിക്കയിൽ നിന്ന് തിരിച്ചെത്തി