ടോക്യോ: ഒളിമ്പിക്‌സിൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തി പിവി സിന്ധു. ബാഡ്‌മിന്റണിൽ ചൈനയുടെ ഹി ബിംഗ് ജിയാവോയെ കീഴടക്കി സിന്ധു ആവേശജയം സ്വന്തമാക്കി. 21–13, 21–15 എന്ന സ്‌കോറിനാണ് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ വെങ്കല മെഡലിൽ ഇന്ത്യൻ താരം തന്റെ പേര് പതിപ്പിച്ചത്.
കഴിഞ്ഞ ഒളിമ്പിക്‌സിലെ വെള്ളിമെഡൽ ജേതാവാണ് സിന്ധു. ഇതോടെ തുടര്‍ച്ചയായി രണ്ട് ഒളിമ്പിക്‌സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം എന്ന ചരിത്ര നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ് സിന്ധു. ഗുസ്‌തി താരം സുശീല്‍ കുമാര്‍ മാത്രമേ ഇന്ത്യയില്‍ നിന്ന് രണ്ട് ഒളിമ്പിക്‌സ് മെഡലുകള്‍ നേടിയിട്ടുള്ളൂ.
History has been created as its a back to back Olympic medal for India’s @Pvsindhu1. She wins the BRONZE against China’s He Bing Jiao 21-13, 21-15 at #Tokyo2020 pic.twitter.com/Y5kYn6IuKb
— SAIMedia (@Media_SAI) August 1, 2021
അതേസമയം ഇന്നത്തെ മൽസരത്തിൽ സിന്ധുവിന് കനത്ത വെല്ലുവിളി ഉയർത്തിയതിന് ശേഷമാണ് ജിയാവോ തോൽവി സമ്മതിച്ചത്. ഗെയിമിലുടനീളം സിന്ധു തന്നെയാണ് ലീഡ് ചെയ്‌തതെങ്കിലും അവസാനം വരെ പൊരുതിയാണ് ചൈനീസ് താരം കീഴടങ്ങിയത്. ആദ്യ ഗെയിം അനായാസം സ്വന്തമാക്കിയ സിന്ധുവിന് രണ്ടാം ഗെയിമിൽ ചൈനീസ് താരത്തിൽ നിന്നും കടുത്ത വെല്ലുവിളി നേരിടേണ്ടിവന്നു. നീണ്ട റാലികളും തകർപ്പൻ സ്‌മാഷുകളും പിൻപോയിന്റ് ഡ്രോപ്പുകളും പിറന്ന രണ്ടാം ഗെയിമിൽ ഇരു താരങ്ങളും ഒപ്പത്തിനൊപ്പം നിന്നു.
ഇന്നലെ നടന്ന സെമിയില്‍ സിന്ധുവിനെ ചൈനീസ് തായ്‌പേയിയുടെ തായ് സുയിങ് തോല്‍പ്പിച്ചിരുന്നു. സ്‌കോര്‍ 21–18, 21–12.
Most Read: റാമിന്റെ സീതയായി മൃണാല്‍ താക്കൂര്‍; ദുൽഖർ ചിത്രത്തിന്റെ പുതിയ പോസ്‌റ്ററെത്തി