റാഫി പുതിയകടവിലിന് സസ്‌പെന്‍ഷൻ; തീരുമാനം ഉന്നതാധികാര സമിതി യോഗത്തിൽ

By Syndicated , Malabar News
rafi-puthiyakadavil-suspended from league
Ajwa Travels

മലപ്പുറം: ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ടുമായ പാണക്കാട് സയ്യിദ് മുഈന്‍ അലി ശിഹാബ് തങ്ങളെ വാർത്താ സമ്മേളനത്തിൽ അപമാനിച്ച റാഫി പുതിയകടവിലിനെ മുസ്‌ലീം ലീഗ് സസ്‌പെന്‍ഡ് ചെയ്‌തു. പാർട്ടി ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം.

കുഞ്ഞാലിക്കുട്ടി ഉൾപ്പടെയുള്ള നേതാക്കൾക്കെതിരെ മുഈന്‍ അലി നടത്തിയ വിമര്‍ശനങ്ങളാണ് റാഫിയെ ചൊടിപ്പിച്ചത്. മാദ്ധ്യമ പ്രവര്‍ത്തകര്‍ സംസാരിക്കുന്നതിനിടെ ചാടി എണീറ്റ റാഫി മുഈന്‍ അലിക്കെതിരെ അസഭ്യം പറയുകയായിരുന്നു. പ്രകോപനം ഉണ്ടായതിനാൽ വാര്‍ത്താ സമ്മേളനം തുടരാൻ സാധിച്ചില്ല.

2004ലെ ഇന്ത്യാവിഷന്‍ ചാനൽ ആക്രമണ കേസിലും റാഫി പുതിയകടവിൽ പ്രതിയാണ്. കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ റജീനയുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്നായിരുന്നു ചാനലിനെതിരായ ആക്രമണം.

അതേസമയം പികെ കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ പരസ്യ പ്രസ്‌താവന നടത്തിയത് ശരിയായ നടപടിയല്ലെന്ന് ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

മുഈന്‍ അലി തങ്ങളുടെ നടപടി കുടുംബത്തിന്റെ പാരമ്പര്യത്തിനു ചേര്‍ന്നതല്ലെന്നും അദ്ദേഹത്തിന്റെ നടപടി തെറ്റാണെന്നും മുഈന്‍ അലിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. വിഷയം സംബന്ധിച്ച് മറ്റുകാര്യങ്ങൾ ഹൈദരലി തങ്ങള്‍ പ്രഖ്യാപിക്കുമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്‌തമാക്കി. കുടുംബവുമായി ബന്ധപ്പെട്ട വിഷയമായത് കൊണ്ടാണ് ഇക്കാര്യം ഈ വിധത്തില്‍ ചര്‍ച്ച ചെയ്‌തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read also: സംസ്‌ഥാനത്ത് ഷോപ്പിംഗ് മാളുകൾക്കും പ്രവർത്തനാനുമതി; ബുധനാഴ്‌ച മുതൽ തുറക്കാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE