ന്യൂ ഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി വീണ്ടും രംഗത്ത്. മോദി സർക്കാരിനെ പോലെ നിരവധി ‘ദുരന്തങ്ങൾ’ രാജ്യം നേരിടുന്നുണ്ടെന്നും അതിൽ ഒന്നാണ് അനാവശ്യമായ സ്വകാര്യവത്കരണമെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ട്വിറ്ററിലായിരുന്നു രാഹുലിന്റെ വിമർശനം.
“ഇന്ന് മോദി സർക്കാരിനെ പോലെ രാജ്യം നിരവധി ദുരന്തങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്, അതിൽ ഒന്നാണ് അനാവശ്യമായ സ്വകാര്യവത്കരണം. യുവാക്കൾക്ക് ജോലി ആവശ്യമാണ്, പക്ഷേ മോദി സർക്കാർ പൊതുമേഖല സ്ഥാപനങ്ങളെ സ്വകാര്യവത്കരിച്ച് തൊഴിൽ, നിക്ഷേപ മൂലധനം എന്നിവ നശിപ്പിക്കുകയാണ്. ആർക്കാണ് പ്രയോജനം? കുറച്ച് സുഹൃത്തുക്കളുടെ വളർച്ച, അതാണ് മോദിയുടെ പ്രത്യേകത. സ്വകാര്യവത്കരണം അവസാനിപ്പിച്ച് സർക്കാർ ജോലി സംരക്ഷിക്കൂ” – രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
आज देश मोदी सरकार-निर्मित कई आपदाएँ झेल रहा है जिनमें से एक है अनावश्यक निजीकरण।
युवा नौकरी चाहते हैं पर मोदी सरकार PSUs का निजीकरण करके रोज़गार व जमा पूँजी नष्ट कर रही है।
फ़ायदा किसका?
बस चंद ‘मित्रों’ का विकास
जो हैं मोदी जी के ख़ास।Stop Privatisation Save Govt Jobs.
— Rahul Gandhi (@RahulGandhi) September 7, 2020
മിനിമം സർക്കാരും മാക്സിമം സ്വകാര്യവത്കരണവുമാണ് മോദി സർക്കാരിന്റെ ചിന്തയിലെന്ന് രാഹുൽ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. നാലര പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കിലേക്കാണ് രാജ്യം പോകുന്നതെന്നും രാഹുൽ ആരോപിച്ചിരുന്നു.