കൊച്ചി: അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിനായി പെരുമ്പാവൂര്‍ എംഎൽഎ എല്‍ദോസ് കുന്നപ്പിള്ളി സംഭാവന നല്‍കിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ വിശദീകരണവുമായി എംഎല്‍എ രംഗത്ത്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കബളിപ്പിച്ചുവെന്നാണ് എല്‍ദോസ് കുന്നപ്പിള്ളിയുടെ വിശദീകരണം.
ഒരു ക്ഷേത്രത്തിലേക്കുള്ള വഴിപാടാണെന്ന് പറഞ്ഞ് പണം വാങ്ങിയ ശേഷം രാമക്ഷേത്രത്തിന്റെ ഒരു ഫോട്ടോയും രസീതും തന്നു. ഇതിന് ശേഷമാണ് താന്‍ പറ്റിക്കപ്പെട്ടതായി മനസിലായതെന്നും എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു. ആയിരം രൂപയാണ് അയോധ്യ രാമക്ഷേത്ര നിര്‍മാണ ഫണ്ടിലേക്ക് എല്‍ദോസ് കുന്നപ്പിള്ളി നല്‍കിയത്.
ഭവ്യമായ രാമക്ഷേത്ര നിധിയിലേക്ക് തുക കൈമാറുന്നത് ഭാഗ്യമായി കരുതുന്നുവെന്ന് ഏല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞതായുള്ള റിപ്പോർട്ടുകളോടെ തുക കൈമാറുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. നേരത്തെ രാമക്ഷേത്ര നിര്‍മാണത്തിനുള്ള ഫണ്ട് പിരിവിന്റെ ഉൽഘാടനം ആലപ്പുഴ ഡിസിസി ഉപാധ്യക്ഷന്‍ രഘുനാഥപ്പിള്ള ചെയ്‌തതും വിവാദമായിരുന്നു.
Read also: 10, 12 ക്‌ളാസുകൾ തുടരും; സ്‌കൂളുകളിൽ കർശന ജാഗ്രത ഏർപ്പെടുത്താൻ തീരുമാനം