റിയാദ്: റമദാൻ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ വ്രതം ചൊവ്വാഴ്‌ച ആരംഭിക്കുമെന്ന് സൗദി. മാസപ്പിറവി കാണാത്ത സാഹചര്യത്തിൽ ഏപ്രിൽ 12 തിങ്കളാഴ്‌ച ശഅബാൻ പൂർത്തിയാക്കി ചൊവ്വാഴ്‌ച റമദാൻ ആരംഭിക്കും.
മഗ്‍രിബ് നമസ്‌കാരാന്തരം ചേര്‍ന്ന സൗദി ചാന്ദ്ര കമ്മിറ്റിയാണ് മാസപ്പിറ കണ്ടതായി വിവിധയിടങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചതായുള്ള വിവരം അറിയിച്ചത്. ചാന്ദ്രമാസ കലണ്ടര്‍ പ്രകാരം ഓരോ വര്‍ഷവും പത്ത് മുതല്‍ പതിനൊന്ന് ദിവസം വരെ നേരത്തെയാണ് റമദാന്‍ ആരംഭിക്കുന്നത്.
അതേസമയം, കുവൈറ്റിലും റമദാൻ മാസപ്പിറവി ദൃശ്യമായില്ല. തീരുമാനം എടുക്കാൻ ഇന്ന് വീണ്ടും യോഗം ചേരുമെന്ന് ശരീഅ വിഷൻ ബോർഡ് അറിയിച്ചു.
Also Read: അറബ് ലോകത്ത് നിന്ന് ആദ്യ വനിതാ ബഹിരാകാശ യാത്രിക; പ്രഖ്യാപനവുമായി യുഎഇ