കോഴിക്കോട് : കേരളത്തില്‍ നാളെ ചൊവ്വാഴ്‌ച (13-04-21) റംസാൻ വ്രതാരംഭം. ഇന്ന് വൈകിട്ട് മാസപ്പിറവി ദര്‍ശിച്ചുവെന്ന് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ അറിയിച്ചു.
കോഴിക്കോടും കാപ്പാടും വെള്ളയിലുമാണ് മാസപ്പിറവി കണ്ടത്. കോഴിക്കോട് വലിയഖാദി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങളും തെക്കൻ കേരളത്തിലും റമദാൻ വ്രതാരംഭം നാളെയാണെന്ന് പാളയം ഇമാം വി പി സുഹൈബ് മൗലവിയും അറിയിച്ചു. സയ്യിദ് ഇബ്റാഹീം ഖലീല്‍ അല്‍ ബുഖാരിയും, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും മാസപ്പിറവി അംഗീകരിച്ചിട്ടുണ്ട്.
ഇസ്‌ലാമിക വിശ്വാസികൾക്ക് ഇനി രാവും പകലും പ്രാർഥനാ നിര്‍ഭരമാകുന്ന പുണ്യദിനങ്ങള്‍. പകല്‍ മുഴുവന്‍ ഭക്ഷണമുപേക്ഷിച്ച് മനസും ശരീരവും അല്ലാഹുവിന് സമര്‍പ്പിക്കുന്ന രാപ്പകലുകള്‍.
മുഴുവന്‍ സമയവും മസ്‌ജിദുകളിൽ ചെലവഴിച്ചും, ദാന ധര്‍മങ്ങളില്‍ മുഴുകിയും സ്വയം നവീകരണത്തിന്റെ ദിനങ്ങളാണ് ഇനി. ഓരോ പുണ്യ പ്രവര്‍ത്തിക്കും 700 ഇരട്ടി വരെ പ്രതിഫലം ലഭിക്കുമെന്നാണ് മുസ്‌ലിം സമൂഹത്തിന്റെ വിശ്വാസം.
Read also : വിദ്വേഷ പരാമർശം നടത്തുന്നവരെ നിയന്ത്രിക്കാൻ ബില്ല് പാസാക്കും; മമതാ ബാനർജി