ദുബായ്: റമദാൻ മാസത്തോട് അനുബന്ധിച്ച് രാജ്യത്ത് പ്രാബല്യത്തിൽ വരുന്ന കോവിഡ് സുരക്ഷാ നിബന്ധനകൾ ദുബായ് ക്രൈസിസ് ആൻഡ് ഡിസാസ്‌റ്റർ മാനേജ്മെന്റ് സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചു.
റമദാനിൽ വലിയ ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്നും ഗുരുതര രോഗങ്ങൾ ഉള്ളവരെയും പ്രായമായവരെയും കോവിഡ് ബാധയിൽ നിന്ന് സംരക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും കമ്മിറ്റി നിർദ്ദേശിച്ചു.റമദാൻ ടെന്റുകൾക്കും ഇഫ്‌താർ സംഭാവനകൾ എന്നിവക്കായി തയാറാക്കുന്ന ടെന്റുകൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കർശന സുരക്ഷാ നിബന്ധനകൾ പാലിച്ച് കൊണ്ടാകും പള്ളികളിൽ തറാവീഹ് നമസ്‌കാരം അനുവദിക്കുക. തറാവീഹ് നമസ്‌കാരങ്ങൾ പരമാവധി 30 മിനിറ്റിനുള്ളിൽ അവസാനിപ്പിക്കണം.
റമദാനിലെ അവസാനത്തെ പത്ത് ദിവസങ്ങളിലുള്ള രാത്രി നമസ്‌കാരങ്ങളുടെ കാര്യത്തിൽ സാഹചര്യം പരിശോധിച്ച് പിന്നീട് തീരുമാനമെടുക്കുമെന്ന് അധികൃതർ അറിയിച്ചു. കോവിഡ് സുരക്ഷാ നടപടികൾ കൂടി കണക്കിലെടുത്താണ് റമദാനിലെ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.
Also Read: ഒരു വർഷത്തിനകം ടോൾ ബൂത്തുകൾ ഇല്ലാതാക്കും, പകരം ജിപിഎസ് സംവിധാനങ്ങൾ; നിതിൻ ഗഡ്‌കരി