ന്യൂഡെൽഹി: ഒരു വർഷത്തിനുള്ളിൽ രാജ്യത്തെ ടോൾ ബൂത്തുകൾ ഇല്ലാതാക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി. ടോൾ ബൂത്തുകൾക്ക് പകരം ജിപിഎസ് സംവിധാനം ഉപയോഗിച്ച് ടോൾ പിരിക്കുന്ന സംവിധാനം നിലവിൽ വരുമെന്നും ഗതാഗതമന്ത്രി ലോക്‌സഭയിൽ അറിയിച്ചു.
വാഹനത്തിന്റെ ജിപിഎസ് ഇമേജിങ് മുഖേനയാകും പണം ശേഖരിക്കുക. ടോൾ പ്ളാസകളിൽ നിലവിൽ 93 ശതമാനം വാഹനങ്ങളും ഫാസ്‌ടാഗ് ഉപയോഗിച്ചാണ് പണം നൽകുന്നതെന്നും നിതിൻ ഗഡ്‌കരി സഭയിൽ വ്യക്‌തമാക്കി.
Read also: മലബാർ സിമന്റ്‌സ് കേസ്; സർക്കാർ ഉത്തരവ് റദ്ദാക്കി വിജിലൻസ് കോടതി