ന്യൂഡെല്‍ഹി: തനിക്കെതിരായ പ്രചാരണത്തിന് പിന്നിൽ രാജ്യവിരുദ്ധ ശക്‌തികളെന്ന് യോഗ ഗുരു ബാബാ രാംദേവ്. അലോപ്പതി ചികിൽസക്കെതിരായ പരാമർശത്തെ തുടർന്ന് വ്യാപകമായ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ബാബ രാംദേവിന്റെ പ്രതികരണം.
ശസ്‌ത്രക്രിയക്കും മറ്റു ജീവന്‍രക്ഷാ ചികിൽസകൾക്കും മാത്രമാണ് അലോപ്പതി ഫലപ്രദമെന്നും ബ്ളഡ് പ്രഷര്‍, ടെന്‍ഷന്‍, ഷുഗര്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് ജനങ്ങള്‍ ആയുര്‍വേദ മരുന്നുകളാണ് ഉപയോഗിക്കുന്നതെന്നും രാംദേവ് പ്രതികരിച്ചു. അലോപ്പതി രോഗങ്ങളെ നിയന്ത്രിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ആയുര്‍വേദം പൂര്‍ണമായും രോഗത്തെ സുഖപ്പെടുത്തുന്നു എന്നും രാംദേവ് കൂട്ടിച്ചേർത്തു.
അലോപ്പതി വിഡ്‌ഢിത്തം നിറഞ്ഞ ശാസ്‌ത്രമാണെന്നും കോവിഡ് മഹാമാരിയിൽ അലോപ്പതി മരുന്നുകൾ കഴിച്ച് ലക്ഷക്കണക്കിന് ആളുകൾ മരിച്ചെന്നുമായിരുന്നു നേരത്തെ രാംദേവിന്റെ വിവാദ പ്രസ്‌താവന. ഇതിന് പിന്നാലെ ഇയാൾക്കെതിരെ നടപടിയാവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. രാംദേവിനെതിരെ 1,000 കോടി രൂപയുടെ മാനനഷ്‌ടത്തിനും മെഡിക്കൽ അസോസിയേഷൻ നോട്ടീസ് നൽകിയിട്ടുണ്ട്.
Read also: കോവിഷീൽഡ്; ജൂണിൽ 10 കോടി ഡോസ് ഉൽപാദിപ്പിക്കുമെന്ന് സെറം