വടകര: പാർട്ടി പ്രവർത്തകയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ പ്രതികളായ സിപിഎം പ്രാദേശിക നേതാക്കളെ കസ്‌റ്റഡിയിൽ എടുത്തു. സിപിഐഎം മുളിയേരി ബ്രാഞ്ച് സെക്രട്ടറി പുല്ലുള്ള പറമ്പത്ത് ബാബുരാജ്, ഡിവൈഎഫ്ഐ ബ്ളോക്ക് കമ്മിറ്റി അംഗം തെക്കേ പറമ്പത്ത് ലിജീഷ് എന്നിവരെയാണ് കസ്‌റ്റഡിയിൽ എടുത്തത്.
ഇരുവർക്കുമെതിരെ വടകര പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു. ബലാൽസംഗം, വീട്ടിൽ അതിക്രമിച്ച് കടക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്. മൂന്ന് മാസം മുമ്പാണ് കേസിന് ആസ്‌പദമായ സംഭവത്തിന്റ തുടക്കമെന്ന് പരാതിയില്‍ പറയുന്നു.
ഒരു ദിവസം രാത്രി പതിനൊന്ന് മണിയോടെ ബ്രാഞ്ച് സെക്രട്ടറിയായ ബാബുരാജ് വീടിന്റ വാതില്‍ തകര്‍ത്ത് അകത്ത് കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്‌തു. അതിനുശേഷം ഭര്‍ത്താവിനോടും നാട്ടുകാരോടും പറയുമെന്ന് ഭീഷണിപ്പെടുത്തി പലതവണ പീഡനം തുടര്‍ന്നു. ബാബുരാജിന്റ നിർദ്ദേശപ്രകാരമാണ് ലിജീഷ് വീട്ടിലെത്തുന്നത്. തനിക്ക് വഴങ്ങിയില്ലെങ്കില്‍ ഇക്കാര്യങ്ങള്‍ പുറത്തുപറയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ലിജീഷും ബലാല്‍സംഗം ചെയ്‌തു.
രണ്ട് ദിവസം മുൻപാണ് വീട്ടമ്മ ഇവർക്കെതിരെ വടകര പോലീസില്‍ പരാതി നല്‍കിയത്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. ഇതിനെ തുടർന്ന് ഇരുവരെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സ്‌ഥാനങ്ങളിൽ നിന്നും പുറത്താക്കിയിരുന്നു.
Read also: എതിർപ്പുകൾ പരിഗണിച്ചില്ല; സംസ്‌ഥാനത്ത് സർവകലാശാല പരീക്ഷകൾക്ക് ഇന്ന് തുടക്കം