തൃശൂർ: എലിപ്പനി റിപ്പോർട് ചെയ്‌തതിനെ തുടർന്ന് അതിരപ്പിള്ളി സിൽവർ സ്‌റ്റോം വാട്ടർ തീം പാർക്ക് അടച്ചിടാൻ നിർദ്ദേശം. പാർക്കിൽ വിനോദയാത്രക്ക് എത്തിയ വിദ്യാർഥികൾക്ക് എലിപ്പനി സ്‌ഥിരീകരിച്ചതോടെയാണ് സ്വിമ്മിങ് പൂളുകൾ ഉൾപ്പടെ അടക്കാൻ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകിയത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥർ പാർക്കിൽ പരിശോധന നടത്തിയതിന് പിന്നാലെയാണ് താൽക്കാലികമായി അടച്ചിടാൻ നിർദ്ദേശം നൽകിയത്.
എറണാകുളം, തൃശൂർ ജില്ലകളിലെ സ്‌കൂളുകളിൽ നിന്നെത്തിയ വിദ്യാർഥികൾക്കാണ് പനി, കണ്ണിൽ ചുവപ്പ് തുടങ്ങിയ ലക്ഷണങ്ങൾ കാണപ്പെട്ടത്. എറണാകുളം പനങ്ങാട് സ്‌കൂളിൽ നിന്നും വിനോദയാത്രയിൽ പങ്കെടുത്ത വിദ്യാർഥികൾക്കാണ് രോഗലക്ഷണങ്ങൾ കൂടുതലായും റിപ്പോർട് ചെയ്‌തത്. സ്‌കൂളിലെ 25 ലധികം വിദ്യാർഥികൾ ചികിൽസ തേടിയതായാണ് വിവരം.
കഴിഞ്ഞ മാസം അവസാനമാണ് വിദ്യാർഥികൾ വാട്ടർ തീം പാർക്കിൽ എത്തിയത്. പനങ്ങാട് സ്‌കൂളിൽ നിന്നും അഞ്ചു ബസുകളിലാണ് വിദ്യാർഥികൾ എത്തിയത്. മറ്റു ജില്ലകളിൽ നിന്നുള്ള വിദ്യാർഥികളും വിനോദ സഞ്ചാരികളും നടത്തിയ സന്ദർശനത്തെ കുറിച്ച് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാർക്കിൽ സന്ദർശനം നടത്തിയ വെറ്റിലപ്പാറ നോട്ടർ ഡോം സ്‌കൂളിലെ വിദ്യാർഥികളിലും പനി ലക്ഷണങ്ങൾ കണ്ടതായി സ്‌കൂൾ അധികൃതർ ആരോഗ്യവിഭാഗത്തെ അറിയിച്ചിട്ടുണ്ട്.
Most Read: കറുത്ത മാസ്‌കിനും കുടയ്‌ക്കും വിലക്ക്; കാലിക്കറ്റ് സർവകലാശാലയിൽ പ്രതിഷേധം