എലിപ്പനി; അതിരപ്പിള്ളി വാട്ടർ തീം പാർക്ക് അടച്ചിടാൻ ആരോഗ്യവകുപ്പ് നിർദ്ദേശം

എറണാകുളം, തൃശൂർ ജില്ലകളിലെ സ്‌കൂളുകളിൽ നിന്നെത്തിയ വിദ്യാർഥികൾക്കാണ് പനി, കണ്ണിൽ ചുവപ്പ് തുടങ്ങിയ ലക്ഷണങ്ങൾ കാണപ്പെട്ടത്. എറണാകുളം പനങ്ങാട് സ്‌കൂളിൽ നിന്നും വിനോദയാത്രയിൽ പങ്കെടുത്ത 25 ലധികം വിദ്യാർഥികൾ ചികിൽസ തേടിയതായാണ് വിവരം.

By Trainee Reporter, Malabar News
Athirappily Water Theme Park
Ajwa Travels

തൃശൂർ: എലിപ്പനി റിപ്പോർട് ചെയ്‌തതിനെ തുടർന്ന് അതിരപ്പിള്ളി സിൽവർ സ്‌റ്റോം വാട്ടർ തീം പാർക്ക് അടച്ചിടാൻ നിർദ്ദേശം. പാർക്കിൽ വിനോദയാത്രക്ക് എത്തിയ വിദ്യാർഥികൾക്ക് എലിപ്പനി സ്‌ഥിരീകരിച്ചതോടെയാണ് സ്വിമ്മിങ് പൂളുകൾ ഉൾപ്പടെ അടക്കാൻ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകിയത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥർ പാർക്കിൽ പരിശോധന നടത്തിയതിന് പിന്നാലെയാണ് താൽക്കാലികമായി അടച്ചിടാൻ നിർദ്ദേശം നൽകിയത്.

എറണാകുളം, തൃശൂർ ജില്ലകളിലെ സ്‌കൂളുകളിൽ നിന്നെത്തിയ വിദ്യാർഥികൾക്കാണ് പനി, കണ്ണിൽ ചുവപ്പ് തുടങ്ങിയ ലക്ഷണങ്ങൾ കാണപ്പെട്ടത്. എറണാകുളം പനങ്ങാട് സ്‌കൂളിൽ നിന്നും വിനോദയാത്രയിൽ പങ്കെടുത്ത വിദ്യാർഥികൾക്കാണ് രോഗലക്ഷണങ്ങൾ കൂടുതലായും റിപ്പോർട് ചെയ്‌തത്‌. സ്‌കൂളിലെ 25 ലധികം വിദ്യാർഥികൾ ചികിൽസ തേടിയതായാണ് വിവരം.

കഴിഞ്ഞ മാസം അവസാനമാണ് വിദ്യാർഥികൾ വാട്ടർ തീം പാർക്കിൽ എത്തിയത്. പനങ്ങാട് സ്‌കൂളിൽ നിന്നും അഞ്ചു ബസുകളിലാണ് വിദ്യാർഥികൾ എത്തിയത്. മറ്റു ജില്ലകളിൽ നിന്നുള്ള വിദ്യാർഥികളും വിനോദ സഞ്ചാരികളും നടത്തിയ സന്ദർശനത്തെ കുറിച്ച് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാർക്കിൽ സന്ദർശനം നടത്തിയ വെറ്റിലപ്പാറ നോട്ടർ ഡോം സ്‌കൂളിലെ വിദ്യാർഥികളിലും പനി ലക്ഷണങ്ങൾ കണ്ടതായി സ്‌കൂൾ അധികൃതർ ആരോഗ്യവിഭാഗത്തെ അറിയിച്ചിട്ടുണ്ട്.

Most Read: കറുത്ത മാസ്‌കിനും കുടയ്‌ക്കും വിലക്ക്; കാലിക്കറ്റ് സർവകലാശാലയിൽ പ്രതിഷേധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE