ബംഗളൂരു: ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസില്‍ മുഖ്യപ്രതി രവി പൂജാരിയെ എറണാകുളം എസിജെഎം കോടതിയില്‍ ഹാജരാക്കാന്‍ ബംഗളൂരു കോടതി അനുമതി നൽകി. മാര്‍ച്ച് എട്ടിന് ഇയാളെ കൊച്ചിയില്‍ എത്തിക്കും. കൊലപാതകം അടക്കമുള്ള കേസില്‍ തെളിവെടുപ്പിനായി രവി പൂജാരിയെ ബംഗളൂരുവില്‍ നിന്ന് ഇന്ന് മുംബൈയിലേക്ക് കൊണ്ടുപോയിരുന്നു. തിരികെ ബംഗളൂരുവിൽ എത്തിച്ച ശേഷം കൊച്ചിയിലേക്ക് കൊണ്ടുവരും.
രവി പൂജാരിയെ കസ്‌റ്റഡിയിൽ വേണമെന്ന കൊച്ചി ക്രൈംബ്രാഞ്ചിന്റെ ആവശ്യമാണ് ബംഗളൂരു കോടതി അനുവദിച്ചത്. രവി പൂജാരിയെ കൊച്ചിയില്‍ എത്തിക്കാന്‍ പരപ്പന അഗ്രഹാര ജയില്‍ സൂപ്രണ്ടിന് കോടതി നിര്‍ദേശം നല്‍കി. മാര്‍ച്ച് എട്ടാം തിയതി കൊച്ചിയിൽ എത്തിച്ച ശേഷം രവി പൂജാരിയെ പത്ത് ദിവസത്തേക്ക് ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയില്‍ വാങ്ങും. തുടര്‍ന്നായിരിക്കും ബ്യൂട്ടിപാര്‍ലറില്‍ വെടിവെപ്പ് കേസിലെ ചോദ്യം ചെയ്യല്‍.
Read also: ലാവ്‌ലിൻ കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടന്നു; കെ സുരേന്ദ്രന്‍