കോഴിക്കോട് : എസ്എന്‍സി ലാവ്‌ലിന്‍ കേസ് അട്ടിമറിക്കാൻ എകെ ആന്റണി ഉള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രി പിണറായി വിജയനെ സഹായിച്ചിരുന്നുവെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വിചാരണ കൂടാതെ പ്രതിയെ വിട്ടയച്ചത് നീതിന്യായ ചരിത്രത്തിലെ കറുത്ത ഏടെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. ലാവ്‌ലിന്‍ കേസ് നീതിപൂര്‍വമായി നടന്നില്ലെന്നും അട്ടിമറിക്കാന്‍ ആസൂത്രിതമായ ഗൂഢാലോചന നടന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേസ് മാറ്റി വച്ച നടപടി അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണെന്ന് ആയിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാദം. സിപിഐഎം- ബിജെപി കൂട്ടുകെട്ടാണ് ഈ നീക്കത്തിന് പിന്നിലെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.
സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ അഭാവത്തെ തുടർന്നാണ് ലാവ്‌ലിൻ കേസ് ഏപ്രിൽ ആറിലേക്ക് മാറ്റിവച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റ വിമുക്‌തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്‌ത് സിബിഐ നല്‍കിയ ഹരജിയാണ് കോടതി ഇന്ന് പരിഗണിക്കാൻ ഇരുന്നത്. ശക്‌തമായ വാദവുമായി സിബിഐ വന്നാല്‍ മാത്രമേ ഹരജി നിലനില്‍ക്കൂവെന്ന് ജസ്‌റ്റിസ് യുയു ലളിത് നേരത്തെ തന്നെ സിബിഐക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
Read also: ശബരിമലയിൽ നിയമനിർമാണം വാഗ്‌ദാനം ചെയ്‌ത് ബിജെപി പ്രകടന പത്രിക