എറണാകുളം: യുവനടിയെ ബലാൽസംഗം ചെയ്‌ത കേസിൽ വിജയ് ബാബു നാളെ ഹാജരാകണമെന്നും, അല്ലാത്തപക്ഷം റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്നും വ്യക്‌തമാക്കി പോലീസ്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്. കേസിൽ വിജയ് ബാബുവിനെ കണ്ടെത്താനായി നിലവിൽ ഊർജിത ശ്രമങ്ങളാണ് പോലീസിന്റെ ഭാഗത്ത് നിന്നും നടക്കുന്നത്.
അതേസമയം തന്നെ വിജയ് ബാബു ഒളിവിൽ കഴിയുകയാണെന്ന് കണ്ടെത്തിയ ജോർജിയയിലെ എംബസിയുമായി ഇതിനോടകം തന്നെ പോലീസ് ബന്ധപ്പെട്ടതായും അധികൃതർ വ്യക്‌തമാക്കി. പാസ്‌പോർട് റദ്ദാക്കിയതിനാൽ വിജയ് ബാബുവിനെ ഡീപോർട്ട് ചെയ്യുമെന്നാണ് കരുതുന്നതെന്നും, ആവശ്യമെങ്കിൽ പോലീസ് സംഘം ജോർജിയയിലേക്ക് പോകുന്നതും പരിഗണനയിൽ ഉണ്ടെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ വ്യക്‌തമാക്കി.
കഴിഞ്ഞ മെയ് 19ആം തീയതി പാസ്‌പോര്‍ട് ഓഫീസറുടെ മുൻപാകെ ഹാജരാകാമെന്ന് വിജയ് ബാബു അറിയിച്ചെങ്കിലും വിദേശത്ത് ഒളിവിൽ തുടരുകയായിരുന്നു. താന്‍ ബിസിനസ് ടൂറിലാണെന്നും മെയ് 24ന് മാത്രമേ എത്തുകയുള്ളൂ എന്നുമാണ് വിജയ് ബാബു പാസ്‌പോര്‍ട് ഓഫീസറെ അറിയിച്ചത്. ഇതേ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നതായി വവരം ലഭിച്ചത്.
Read also: ഡെൽഹിയിൽ കനത്ത മഴ; 100 വിമാനങ്ങൾ വൈകി-20 എണ്ണം വഴിതിരിച്ചു വിട്ടു