ലൈഫ് മിഷൻ വിവാദം ; കേന്ദ്രസർക്കാർ അന്വേഷണം ആരംഭിച്ചു

By Desk Reporter, Malabar News
Kerala life mission uae_2020 Aug 22
Ajwa Travels

ഡൽഹി/തിരുവനന്തപുരം: കേരള സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയെ ചൊല്ലി ഉണ്ടായ വിവാദത്തിൽ കേന്ദ്രസർക്കാർ അന്വേഷണം ആരംഭിച്ചു. വിദേശസഹായം സ്വീകരിക്കുന്നതിന് കേന്ദ്രവിലക്ക് നിലനിൽക്കെ യുഎഇ റെഡ് ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടത് സംബന്ധിച്ച് കേന്ദ്രം സംസ്ഥാനത്തോട് വിശദീകരണം തേടി.

വിദേശരാജ്യങ്ങളിൽ നിന്നും സഹായം സ്വീകരിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രാനുമതി നിർബന്ധമാണ്. മുൻപ് 2018ലെ പ്രളയസമയത്ത് യുഎഇ കേരളത്തിന്‌ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ കേന്ദ്രസർക്കാരിന്റെ എതിർപ്പുള്ളതിനാൽ അത് സ്വീകരിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ നിബന്ധന നിലനിൽക്കെ എങ്ങനെയാണ് റെഡ് ക്രസന്റുമായി കരാറിൽ ഏർപ്പെട്ടതെന്ന് കേന്ദ്രം അന്വേഷിക്കും.

വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങൾ അറിയാതെ നടത്തിയ ഇടപാട് കേന്ദ്രം അംഗീകരിക്കാനിടയില്ല. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് വിദേശസഹായം സ്വീകരിക്കേണ്ട എന്ന നിലപാടാണ് മുൻപും കേന്ദ്രസർക്കാരുകൾ സ്വീകരിച്ചിട്ടുള്ളത്.

2019 ജൂലൈ 11നാണ് കേരള സർക്കാർ റെഡ് ക്രസന്റുമായി കരാറിലൊപ്പിടുന്നത്. സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ലൈഫ് മിഷൻ സിഇഒ യു.വി ജോസും എമിറേറ്റ്സ് റെഡ് ക്രസന്റ് ഡപ്യൂട്ടി സെക്രട്ടറി ജനറൽ ഫഹദ് അബ്ദുൽ റഹ്മാൻ ബിൻ സുൽത്താനുമാണ് കരാറിൽ ഒപ്പുവെച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE