ഓഹരി വിപണിയില്‍ റിലയന്‍സിന് ഇടിവ്; ഫോബ്സ് പട്ടികയിലും പിന്നോട്ട്

By Staff Reporter, Malabar News
MALABARNEWS-mukesh-ambani-
Mukesh Ambani
Ajwa Travels

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായ മുകേഷ് അംബാനിയുടെ റിലയന്‍സിന് കോവിഡിന്റെ പ്രഹരം. ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ചയാണ് കമ്പനി നേരിട്ടത്. ഏകദേശം 6.8 ശതമാനം ഇടിവാണ് റിലയന്‍സ് ഇന്ഡസ്ട്രീസിന് നേരിടേണ്ടി വന്നത്.

ഇത് മെയ് 12-ന് ശേഷമുള്ള കമ്പനിയുടെ ഏറ്റവും താഴ്ന്ന ഓഹരിവിലയിലേക്ക് എത്തിച്ചിരിക്കുകയാണ്. ഏകദേശം 5 ബില്യണ്‍ ഡോളറിന്റെ ഇടിവാണ് ആകെ സ്വത്തില്‍ ഉണ്ടായിരിക്കുന്നതെന്ന് ഹിന്ദുസ്‌ഥാന്‍ ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

കമ്പനിയുടെ ഏറ്റവും വലിയ വരുമാന സ്രോതസുകളില്‍ ഒന്നായ എണ്ണ വില്‍പനയില്‍ രാജ്യത്ത് നേരിട്ട കുറവാണ് ഇത്രയും ഭീമമായ നഷ്‌ടത്തിലേക്ക് നയിച്ചതെന്ന് സൂചനകളുണ്ട്. ലോക്ഡൗണ്‍ കാലത്ത് ആളുകള്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് വന്‍തോതില്‍ കുറഞ്ഞതും കമ്പനിയെ ബാധിച്ചു.

ആകെ വരുമാനത്തില്‍ 24 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഒക്‌ടോബർ 30-ന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രണ്ടാം പാദ വരുമാനത്തില്‍ 32 ശതമാനത്തിന്റെ കുറവുണ്ടായി. ഇതിന് പിന്നാലെ ഓഹരിവിപണിയില്‍ ഒറ്റ ദിവസം കൊണ്ട് ഇത്രയും വലിയ ഇടിവ് കൂടി നേരിട്ടതോടെ ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയില്‍ ഒന്‍പതാം സ്‌ഥാനത്തേക്ക് മുകേഷ് അംബാനി പിന്തള്ളപ്പെട്ടു.

Read Also: ജമ്മു കശ്‌മീരില്‍ ഈ വര്‍ഷം സുരക്ഷാ സേന വധിച്ചത് 200 ഭീകരരെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE