കർഷകർക്ക് ആശ്വാസം; ഹോർട്ടികോർപ്പ് സംഭരിച്ചത് 84 ടൺ പച്ചക്കറി

By Trainee Reporter, Malabar News
Representational Image
Ajwa Travels

സുൽത്താൻബത്തേരി: ഓണത്തോടനുബന്ധിച്ച ജില്ലയിലെ കർഷകരിൽ നിന്ന് ഹോർട്ടികോർപ്പ് സംഭരിച്ചത് 84 ടൺ പച്ചക്കറി. ഈ മാസം 13 മുതലാണ് ഹോർട്ടികോർപ്പ് കർഷകരിൽ നിന്ന് പച്ചക്കറി സംഭരിച്ച് തുടങ്ങിയത്. നേന്ത്രക്കായ, ചേന, ഇഞ്ചി തുടങ്ങിയവയാണ് പ്രധാനമായും സംഭരിച്ചത്. ഇവ ലഭ്യത കുറവുള്ള മറ്റു ജില്ലകളിലേക്കും കയറ്റിയയച്ചിട്ടുണ്ട്.

സംഭരിച്ച പച്ചക്കറി കൃഷിവകുപ്പ്, ഹോർട്ടികോർപ്പ്, വിഎഫ്‌പിസികെ എന്നിവയുടെ കീഴിൽ നടത്തുന്ന സംസ്‌ഥാനത്തെ 3,000 ഓണച്ചന്തകളിലൂടെയാണ് വിപണനം ചെയ്യുന്നത്. അതേസമയം ജില്ലയിൽ ഹോർട്ടികോർപ്പ് സംഭരിച്ച ഉരുളക്കിഴങ്ങ്, കാബേജ്, കാരറ്റ് തുടങ്ങിയവ കുറഞ്ഞ വിലയ്‌ക്ക് വിൽപന നടത്തുന്നുണ്ട്. മൂന്നാർ, വട്ടവട, കാന്തലൂർ എന്നിവിടങ്ങളിൽ നിന്നാണ് ഇവ സംഭരിച്ചത്.

പച്ചക്കറി നൽകിയ ഇനത്തിൽ കർഷകർക്ക് 84 ലക്ഷം രൂപ വരുമാനമായി ലഭിക്കുമെന്നും ഇത് കർഷകർക്ക് വലിയ ആശ്വാസമാണ് നൽകുന്നതെന്നും ഹോർട്ടികോർപ്പ് ജില്ലാ മാനേജർ സിഎം ഈശ്വരപ്രസാദ്‌ പറഞ്ഞു. അതേസമയം, കർഷകർക്ക് അവരുടെ വരുമാനം ഉടൻതന്നെ നൽകാനുള്ള നടപടികൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

Read Also: വന്യമൃഗ ശല്യം; 21 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE