സുൽത്താൻബത്തേരി: ഓണത്തോടനുബന്ധിച്ച ജില്ലയിലെ കർഷകരിൽ നിന്ന് ഹോർട്ടികോർപ്പ് സംഭരിച്ചത് 84 ടൺ പച്ചക്കറി. ഈ മാസം 13 മുതലാണ് ഹോർട്ടികോർപ്പ് കർഷകരിൽ നിന്ന് പച്ചക്കറി സംഭരിച്ച് തുടങ്ങിയത്. നേന്ത്രക്കായ, ചേന, ഇഞ്ചി തുടങ്ങിയവയാണ് പ്രധാനമായും സംഭരിച്ചത്. ഇവ ലഭ്യത കുറവുള്ള മറ്റു ജില്ലകളിലേക്കും കയറ്റിയയച്ചിട്ടുണ്ട്.
സംഭരിച്ച പച്ചക്കറി കൃഷിവകുപ്പ്, ഹോർട്ടികോർപ്പ്, വിഎഫ്‌പിസികെ എന്നിവയുടെ കീഴിൽ നടത്തുന്ന സംസ്‌ഥാനത്തെ 3,000 ഓണച്ചന്തകളിലൂടെയാണ് വിപണനം ചെയ്യുന്നത്. അതേസമയം ജില്ലയിൽ ഹോർട്ടികോർപ്പ് സംഭരിച്ച ഉരുളക്കിഴങ്ങ്, കാബേജ്, കാരറ്റ് തുടങ്ങിയവ കുറഞ്ഞ വിലയ്‌ക്ക് വിൽപന നടത്തുന്നുണ്ട്. മൂന്നാർ, വട്ടവട, കാന്തലൂർ എന്നിവിടങ്ങളിൽ നിന്നാണ് ഇവ സംഭരിച്ചത്.
പച്ചക്കറി നൽകിയ ഇനത്തിൽ കർഷകർക്ക് 84 ലക്ഷം രൂപ വരുമാനമായി ലഭിക്കുമെന്നും ഇത് കർഷകർക്ക് വലിയ ആശ്വാസമാണ് നൽകുന്നതെന്നും ഹോർട്ടികോർപ്പ് ജില്ലാ മാനേജർ സിഎം ഈശ്വരപ്രസാദ് പറഞ്ഞു. അതേസമയം, കർഷകർക്ക് അവരുടെ വരുമാനം ഉടൻതന്നെ നൽകാനുള്ള നടപടികൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
Read Also: വന്യമൃഗ ശല്യം; 21 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നു