കൊച്ചി: യാക്കോബായ-ഓർത്തഡോക്‌സ് വിഭാഗങ്ങൾക്കായി സർക്കാർ കൊണ്ടുവന്ന സെമിത്തേരി ആക്‌ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഓർത്തഡോക്‌സ് സഭ സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിയമം ഏകപക്ഷീയവും സുപ്രീം കോടതി വിധിയുടെ ലംഘനവുമാണെന്നാണ് ഓർത്തഡോക്‌സ് വിഭാഗത്തിന്റെ വാദം.
എന്നാൽ മൃതദേഹം മുന്നിൽ വെച്ച് ഇരുവിഭാഗങ്ങളും തമ്മിൽ തർക്കമുണ്ടായ സാഹചര്യത്തിലാണ് നിയമനിർമാണം നടത്തിയതെന്ന് സർക്കാർ കോടതിയിൽ വ്യക്‌തമാക്കിയിട്ടുണ്ട്. മൃതദേഹം മാന്യമായി സംസ്‌കരിക്കാനുള്ള അവകാശം ഉറപ്പാക്കുന്നതിനാണ് നിയമം കൊണ്ടുവന്നതെന്നും സർക്കാരിന് വേണ്ടി സ്‌റ്റേറ്റ് അറ്റോർണി ചൂണ്ടികാട്ടിയിരുന്നു.
കോതമംഗലം പള്ളിത്തർക്ക വിഷയത്തിൽ സർക്കാരിന്റെ അപ്പീലും പരിഗണനയിൽ ഇരിക്കെയാണ് സെമിത്തേരി ആക്‌ട് റദ്ദാക്കണമെന്ന ആവശ്യവുമായി ഓർത്തഡോക്‌സ് സഭ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.
Read also: താനൂർ ഹാർബർ; ഉൽഘാടനം കഴിഞ്ഞിട്ടും പ്രവർത്തനം തുടങ്ങിയില്ല