ഇടുക്കി: ദേവികുളം മുൻ എംഎൽഎയും സിപിഎം നേതാവുമായ എസ് രാജേന്ദ്രനെതിരെ നടപടിയുമായി റവന്യൂ വകുപ്പ്. രാജേന്ദ്രൻ കയ്യേറിയ സർക്കാർ ഭൂമി ഒഴിയണമെന്ന് റവന്യൂ വകുപ്പ് നിർദ്ദേശം നൽകി.
കയ്യേറിയ സ്‌ഥലത്ത് വേലികെട്ടി നടത്തുന്ന നിർമാണ പ്രവൃത്തികൾ നിർത്തിവെക്കണമെന്നും ഭൂമി ഒഴിയണമെന്നും ഉത്തരവിൽ പറയുന്നു. ബുധനാഴ്‌ചയായിരുന്നു ഭൂമി കയ്യേറ്റം ഉണ്ടായതെന്നാണ് പുറത്തുവരുന്ന വിവരം.
രാജേന്ദ്രന്റെ കൈവശമുള്ള ഇക്കാ നഗറിലുള്ള നാല് സെന്റ് ഭൂമിയോട് ചേർന്നുള്ള സ്‌ഥലത്താണ് കയ്യേറ്റ ശ്രമം നടന്നതെന്നാണ് ആരോപണം. കോൺക്രീറ്റ് തൂണുകൾ സ്‌ഥാപിച്ച് വേലി കെട്ടി തിരിക്കാനുള്ള നിർമാണ ജോലികൾ ആരംഭിച്ചിരുന്നു.
ഇതിനിടയിലാണ് വിഷയം റവന്യൂ വകുപ്പിന്റെ ശ്രദ്ധയിൽ പെടുന്നത്. തുടർന്ന് വില്ലേജ് ഓഫിസർ സ്‌ഥലത്തെത്തി കൈയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികൾ ആരംഭിക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ സ്‌റ്റോപ്പ് മെമോയാണ് നൽകിയിരിക്കുന്നത്.
Read Also: ദിലീപിന്റെ വീട്ടിലെ റെയ്‌ഡ് പൂർത്തിയായി; ഹാർഡ് ഡിസ്‌കും മൊബൈലും പിടിച്ചെടുത്തു