ന്യൂ ഡെല്‍ഹി: ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ ജെ ഡി നേതാവുമായ ലാലു പ്രസാദ് യാദവിന് ജാമ്യം. ചായ്ബാസ ട്രഷറിയില്‍ നിന്ന് വ്യാജ ബില്ലുകളിലൂടെ 33 കോടി രൂപ തട്ടിയ കേസിലാണ് ജാമ്യം. ജാര്‍ഖണ്ഡ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. എന്നാല്‍ മൂന്ന് കേസുകള്‍ കൂടി നിലവിലുള്ളതിനാല്‍ അദ്ദേഹം ജയിലില്‍ തന്നെ തുടരേണ്ടി വരും. ചായ്ബാസ കേസില്‍ അഞ്ച് വര്‍ഷത്തെ ശിക്ഷയാണ് അദ്ദേഹത്തിന് കോടതി വിധിച്ചത്. പൊതുഫണ്ടുകള്‍ ദുരുപയോഗം ചെയ്‌തതുമായി ബന്ധപ്പെട്ട് ആറ് കേസുകളിലാണ് 2017ല്‍ ലാലു പ്രസാദ് യാദവ് ശിക്ഷിക്കപ്പെട്ടത്. നിലവില്‍ റാഞ്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയില്‍ തുടരുകയാണ് അദ്ദേഹം.
Read also: രഘുവംശ് പ്രസാദിന്റെ മകന്‍ ജെഡിയുവില്‍