ബിഹാറിൽ ആർജെഡി മാർച്ച് അക്രമാസക്‌തമായി; തേജസ്വിയും തേജ് പ്രതാപും അറസ്‌റ്റിൽ

By Staff Reporter, Malabar News
tejashwi-yadav-patna
Ajwa Travels

പാറ്റ്ന: ആർജെഡിയുടെ പ്രതിഷേധ മാർച്ച് അക്രമാസക്‌തമായതിനെ തുടർന്ന് പാർട്ടി നേതാക്കളായ തേജസ്വി യാദവും തേജ് പ്രതാപും പോലീസ് കസ്‌റ്റഡിയിൽ. തൊഴിലില്ലായ്‌മ, വിലക്കയറ്റം, ബിഹാർ സ്‌പെഷ്യൽ ആംഡ് പൊലീസ് ബിൽ 2021 എന്നിവക്കെതിരെ ആർജെഡി പ്രഖ്യാപിച്ച നിയമസഭാ മാർച്ചിലാണ്‌ സംഘർഷം ഉണ്ടായത്.

മാർച്ചിന് നേതൃത്വം നൽകിയ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. നേരത്തെ കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്ത് പോലീസ് മാർച്ചിന് അനുമതി നിഷേധിച്ചിരുന്നു.

മാർച്ച് ഡാക് ബംഗ്ളാ ചൗക്കിൽ പൊലീസ് ബാരിക്കേ‍ഡ് ഉപയോഗിച്ചു തടഞ്ഞതിനെ തുടർന്നാണ് അക്രമമുണ്ടായത്. ആർജെഡി പ്രവർത്തകർ നടത്തിയ കല്ലേറിൽ പൊലീസുകാർക്കും മാദ്ധ്യമ പ്രവർത്തകർക്കും ഉൾപ്പെടെ പരിക്കേറ്റു. ജലപീരങ്കി പ്രയോഗിച്ചും ലാത്തിചാർജ് നടത്തിയുമാണ് പോലീസ് പ്രതിഷേധക്കാരെ നേരിട്ടത്. ഇത് സ്‌ഥിതി കൂടുതൽ വഷളാക്കി.

Read Also: സൂററ്റിൽ കെട്ടിടത്തിന്റെ മതിൽ ഇടിഞ്ഞുവീണ് അപകടം; 4 മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE