കൊച്ചി: സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിൽസയുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവിന് എതിരെ ഹൈക്കോടതി. കോവിഡ് ചികിൽസയിൽ സ്വകാര്യ ആശുപത്രികൾക്ക് എന്തും ചെയ്യാവുന്ന സാഹചര്യമാണുള്ളതെന്ന് ഹൈക്കോടതി വിമർശിച്ചു. കോവിഡ് ചികിൽസക്കുള്ള മുറികൾക്ക് നിരക്ക് നിശ്‌ചയിക്കാൻ സ്വകാര്യ ആശുപത്രികൾക്ക് അനുമതി നൽകിയ സർക്കാർ ഉത്തരവ് കോടതി സസ്‌പെൻഡ് ചെയ്‌തു. വാടക സംബന്ധിച്ച പരിഷ്‌കരിച്ച ഉത്തരവ് നടപ്പാക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ചെറിയ ഇളവുകൾ അനുവദിക്കുന്നതിൽ തെറ്റില്ല. എന്നാൽ, നിലവിൽ എല്ലാ കാര്യങ്ങളും സ്വകാര്യ ആശുപത്രികളുടെ ഇഷ്‌ടത്തിന് വിട്ട് കൊടുത്തിരിക്കുകയാണ്. ഇത് അനുവദിക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്‌തമാക്കി. വിഷയത്തിൽ പിഴവുകൾ പരിശോധിച്ച് റിപ്പോർട് സമർപ്പിക്കാൻ സർക്കാരിന് ഹൈക്കോടതി ഒരാഴ്‌ചത്തെ സമയം അനുവദിച്ചു.
Read also: മലയാളി യുവതിയും മകനും ആത്‌മഹത്യ ചെയ്‌ത സംഭവം; അയൽവാസി അറസ്‌റ്റിൽ