കൊച്ചി: സംസ്‌ഥാനത്തെ ആർടിപിസിആർ പരിശോധനാ നിരക്ക് കുറച്ചതിനെതിരെ സ്വകാര്യ ലാബുടമകൾ നൽകിയ അപ്പീൽ ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും.
നേരത്തെ, നിരക്ക് 500 രൂപയായി കുറച്ച സർക്കാർ നടപടി ഹൈക്കോടതി സിംഗിൾ ബെഞ്ച് ശരി വച്ചിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്‌താണ് ലാബുടമകൾ അപ്പീലുമായി കോടതിയെ വീണ്ടും സമീപിച്ചത്. വിലയുടെ കാര്യത്തിൽ ഡിവിഷൻ ബെഞ്ച് ഐസിഎംആറിനോടും സർക്കാരിനോടും വിശദീകരണം തേടിയിരുന്നു. ഇരു കക്ഷികളും ഇക്കാര്യത്തിൽ ഇന്ന് നിലപാടറിയിച്ചേക്കും.
അതേസമയം വിതരണ കമ്പനികൾ ഓക്‌സിജൻ വില വർധിപ്പിച്ചതിനെതിരെ സ്വകാര്യ ആശുപത്രികൾ സമർപ്പിച്ച ഹരജിയും കോടതി പരിഗണിക്കും.
Read Also: സംസ്‌ഥാനത്ത് സിമന്റ് വില കുതിച്ചുയരുന്നു; നിർമാണ മേഖല പ്രതിസന്ധിയിൽ